ഇന്ത്യയുടെ സമുദ്ര സുരക്ഷാ ദൗത്യം: ആഫ്രിക്കൻ രാജ്യങ്ങളുമായി വൻ നാവിക സഖ്യം; ചൈനക്ക് കനത്ത തിരിച്ചടി

0
10

ഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ തന്ത്രപരമായ മുന്നേറ്റം നടത്താൻ ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങളുമായി സഹകരിച്ച് നാവിക അഭ്യാസങ്ങൾ നടത്താൻ ഒരുങ്ങുന്നു. വളരുന്ന ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള ഈ മേഖലയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. 10 ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്ന് നടത്തുന്ന “ഐക്യമെ” നാവിക അഭ്യാസം ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളുടെ സൂചനയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ചൈനയുടെ തന്ത്രപരമായ മുന്നേറ്റങ്ങളെ പ്രതിരോധിക്കുകയും ഇന്ത്യയുടെ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുകയുമാണ് ലക്ഷ്യം.

ഇന്ത്യ ലക്‌ഷ്യം വെക്കുന്നത് എന്ത്?

ചൈനയുടെ തന്ത്രപരമായ മുന്നേറ്റങ്ങളെ പ്രതിരോധിക്കാനാണ് ഇന്ത്യയുടെ ഈ നീക്കം. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ചൈനയുടെ തന്ത്രപരമായ മുന്നേറ്റങ്ങളെ പ്രതിരോധിക്കാനും സാധിക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാനും തന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും കഴിയും.

സൊമാലിയൻ കടൽക്കൊള്ളക്കാരും ഹൂതി വിമതരും ഉയർത്തുന്ന ഭീഷണികളെ നേരിടാൻ ആഫ്രിക്കൻ രാജ്യങ്ങളുമായി സഹകരിക്കുന്നതിലൂടെ, ഈ മേഖലയിലെ സുരക്ഷ ഇന്ത്യക്ക് ഉറപ്പാക്കാം. ഇന്ത്യൻ കപ്പലുകളുടെയും ചരക്ക് ഗതാഗതത്തിൻ്റെയും സുരക്ഷയി കൃത്യത വരുത്തുന്നു. കടൽക്കൊള്ളയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിലൂടെ, അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുകയും ഇത് ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ഗുണകരമാവുകയും ചെയ്യുന്നു. ആഫ്രിക്കൻ രാജ്യങ്ങളുമായി സഹകരിക്കുന്നതിലൂടെ, ഇന്ത്യക്ക് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൂടുതൽ സ്വാധീനം നേടാൻ സാധിക്കും.

സൊമാലിയൻ കടൽക്കൊള്ളക്കാരും ഹൂതി വിമതരും ഉയർത്തുന്ന ഭീഷണികളെയും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്‌യും. ഇതിന്റെ ഭാഗമായി, ഇന്ത്യൻ നാവികസേന “ഇന്ത്യൻ ഓഷ്യൻ ഷിപ്പ് (IOS) സാഗർ” എന്ന പേരിൽ മറ്റൊരു പുതിയ പദ്ധതി ആരംഭിക്കുകയും ചെയ്‌യും. ഇതിൽ ഇന്ത്യൻ നാവികരും ഒമ്പത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 44 സൈനികരും ചേർന്ന് ഐഎൻഎസ് സുനയന എന്ന കപ്പലിൽ ഏപ്രിൽ 5 മുതൽ മെയ് 8 വരെ തെക്ക്-പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിംഗ് നടത്താനും കേന്ദ്രസർക്കാർ പദ്ധതിയിടുന്നു.
ഒരു ഇന്ത്യൻ യുദ്ധക്കപ്പൽ എപ്പോഴും ഗൾഫ് ഓഫ് ഏഡനിലും അടുത്തുള്ള കടലുകളിലും ഉണ്ടാകുമെന്നും കടൽക്കൊള്ള വീണ്ടും കൂടിയാൽ കൂടുതൽ കപ്പലുകൾ അയക്കുമെന്നും പ്രധാനമന്ത്രി അടുത്തിടെ അറിയിച്ചിരുന്നു. ആഫ്രിക്ക-ഇന്ത്യ കീ മാരിടൈം എൻഗേജ്മെന്റ്” എന്നറിയപ്പെടുന്ന “ഐക്യമെ” ഏപ്രിൽ 13 മുതൽ 18 വരെ ടാൻസാനിയയിലെ ദാർ-എസ്-സലാമിൽ നടക്കും.
ഈ അഭ്യാസം രണ്ട് വർഷത്തിലൊരിക്കൽ നടത്താനാണ് പദ്ധതി. അടുത്ത തവണ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളെയും ക്ഷണിക്കും. ടാൻസാനിയ, കൊമോറോസ്, ജിബൂട്ടി, എറിത്രിയ, കെനിയ, മഡഗാസ്കർ, മൗറീഷ്യസ്, മൊസാംബിക്, സീഷെൽസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ “ഐക്യമെ”യിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here