പി.സി ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

0
50

ബി.ജെ.പി. നേതാവ് പി.സി. ജോർജിൻ്റെ മുൻകൂർജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുൻകൂർ ജാമ്യാപേക്ഷയിൽ ഈരാട്ടുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് പറയുക. പി.സി. ജോർജ് നിലവിൽ റിമാൻഡിലാണ്. ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പി.സി. ജോർജ് ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ജാമ്യത്തിൽ ഇറങ്ങിയാൽ കുറ്റം ആവർത്തിക്കുമെന്നും പരാതിക്കാരൻ കോടതിൽ പറഞ്ഞു. പിസി ജോർജിൻ്റെ സംഘടന പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കേസ് അന്വേഷണം പൂർത്തിയായെന്നാണ് പോലീസ് റിപ്പോർട്ട്. തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയായെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പി.സി. ജോർജിന്റെ മുൻ കേസുകളും പ്രോസിക്യൂഷൻ കോടതിയിൽ വിവരിച്ചു. പി.സി. ജോർജ് ജാമ്യവ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണ്. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമർശമാണ് പ്രതി നടത്തിയത്. നാട്ടിൽ സാഹൂഹിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമർശം. 30 വർഷം എം.എൽ.എ. ആയിരുന്ന ആളിൽ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പൊതുപ്രവർത്തകൻ ആയാൽ കേസ് ഉണ്ടാകുമെന്ന് പി.സി ജോർജിന്റെ അഭിഭാഷകൻ പറഞ്ഞു. ഇന്ത്യയിലെ പല പൊതുപ്രവർത്തകർക്കും കേസുകൾ ഉണ്ട്. അത്തരം കേസുകളേ പി.സി ജോർജിനും ഉള്ളൂ. പി.സി. ജോർജ് കോടതി വിധി തെറ്റിച്ചു എന്നതിന് തെളിവ് ഇല്ല. കേസിൽ അന്വേഷണം പൂർത്തിയായി എന്ന് പോലീസ് തന്നെ പറഞ്ഞു. അതിനാൽ ജാമ്യം നൽകണമെന്ന് ജോർജിന്റെ അഭിഭാകൻ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉൾപ്പെടെ ചെയ്യേണ്ടതുണ്ടെന്നും മികച്ച ചികിത്സ ലഭിക്കാൻ ജാമ്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മെഡിക്കൽ സർട്ടിഫിക്കറ്റ് എങ്ങനെ വേണമെങ്കിലും ലഭിക്കുമെന്ന് പരാതിക്കാരൻ്റെ അഭിഭാഷകൻ ഇതിന് മറുപടി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here