കോഴിക്കോട് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക് ഡൗണ്‍ പിന്‍വലിച്ചു. ഉപാധികളോടെയാണ് ലോക് ഡൗണ്‍ പിന്‍വലിച്ചത്. കൊറോണ വ്യാപന തോതില്‍ കുറവ് വന്ന സാഹചര്യത്തിലാണ് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ പിന്‍വലിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഞായറാഴ്ചകളിലെ ലോക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ജില്ലയില്‍ എല്ലാത്തരം ഒത്തുചേരലുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ 20 പേർ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് അഞ്ച് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. കണ്ടെയ്ന്റമെന്റ് സോണുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ അറയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ജില്ലയില്‍ 151 പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും എത്തിയ ഏഴ് പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 14 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.