സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോട്ടക്കല്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 65 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കണ്ണൂരിലും കോവിഡ് മരണം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പരിശോധന ഫലം പോസിറ്റീവായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധന ഫലം വരാനുണ്ട്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനാൽ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കെ.കണ്ണപുരത്തെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.