അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷപദവി തുടരും;

0
51

അലിഗഡ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി. 1967-ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്. സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വിധി.

2006ലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. ന്യൂനപക്ഷ പദവിയില്ലെങ്കില്‍ മറ്റ് പൊതുസർവകലാശാലകള്‍ക്ക് സമാനമായി അധ്യാപകർക്കും വിദ്യാർത്ഥികള്‍ക്കും സംവരണനയങ്ങള്‍ അലിഗഡ് സർവകലാശാലയും നടപ്പാക്കേണ്ടതായി വരും. ന്യൂനപക്ഷ പദവി സുപ്രീംകോടതി ശരിവെക്കുകയാണെങ്കില്‍ സർവകലാശലയ്ക്ക് 50 ശതമാനം സംവരണം മുസ്ലിം വിദ്യാർഥികള്‍ക്ക് നല്‍കാനാകും.

നിലവില്‍ സംസ്ഥാനത്തിന്റെ സംവരണനയങ്ങളൊന്നും സർവകലാശാല പിന്തുടരുന്നില്ല. എന്നാല്‍, മറ്റൊരു സംവരണനയം സർവകലാശാലയ്ക്കുണ്ട്. സർവകലാശാലയുടെ അഫിലിയേറ്റഡ് സ്കൂളുകളിലും കോളേജിലും പഠിക്കുന്ന വിദ്യാർത്ഥികള്‍ക്കാണ് പകുതി സീറ്റുകളും നീക്കിവെച്ചിരിക്കുന്നത്. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, എസ്.സി. ശര്‍മ്മ എന്നിവര്‍ ഭിന്നവിധി എഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here