പിതാവിനെ ആക്രമിക്കുന്നത് കാണേണ്ടിവന്ന 14-കാരി സംഭവ സ്ഥലത്ത് മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ ഭൂമി തർക്കത്തിൻ്റെ പേരിൽ മൂന്ന് പേർ പിതാവിനെ ആക്രമിക്കുന്നത് കണ്ടതോടെയാണ് കുട്ടി മരിക്കുന്നത് പോലീസ് പറഞ്ഞു.
ഭൂമി തർക്കം അക്രമത്തിൽ കലാശിച്ചതിനെ തുടർന്ന് പിതാവ് കാസം സോമയ്യയെ മകൾ കാസം പവനിയുടെ കൺമുന്നിൽ വെച്ച് മൂന്ന് പേർ വടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് മർദ്ദിച്ചു. ഇത് കണ്ട പെൺകുട്ടി കുഴഞ്ഞുവീണ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
കദരി സെയ്ദുലു, കാദരി സോമയ്യ, കാസം കലിംഗം എന്നിവരെയാണ് അക്രമികൾ തിരിച്ചറിഞ്ഞത്, ഇവർക്കെതിരെ കേസെടുത്തു.പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ രഘുവീർ റെഡ്ഡിയും സബ് ഇൻസ്‌പെക്ടർ ഐലയ്യയും അന്വേഷണം നടക്കുകയാണെന്നും അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതായും അറിയിച്ചു.