ലക്‌നൗ: ആറുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങള്‍ ഛേദിച്ച നിലയിൽ. ഉത്തര്‍പ്രദേശിലെ ഹാപുരിലെ ഗര്‍മുക്തേശ്വര്‍ കൊത്വാലിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍ ആശുപത്രപിയില്‍ ചികിത്സയിലാണ്.
വീടിന് മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.ഇയാള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങള്‍ ഛേദിക്കുകയും ചെയ്ത് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുഞ്ഞിനെ കാണാനില്ലാതെ പരിഭ്രാന്തരായ ബന്ധുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞിറങ്ങി. കൊത്വാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഒടുവില്‍ ബന്ധുക്കളിലൊരാളാണ് അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുഞ്ഞ്.
കുട്ടിയെ ഉടന്‍ ഹാപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ മീററ്റിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം പൊലീസിന് ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.