തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നീറ്റ് പരീക്ഷ ക്രമേക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റില്‍ പ്രതിപക്ഷം വിഷയം ശക്തമായി ഉന്നയിക്കുകയും കുറ്റക്കാർക്കെതിരെ കർശനമായ നടപടികള്‍ ഉണ്ടാവുമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് വിദ്യാർത്ഥി സംഘടനകള്‍ പഠിപ്പ് മുടക്ക് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്നാണ് എസ് എഫ് ഐ, എ ഐ എസ് എഫ്, ഐസ തുടങ്ങിയ ഇടത് വിദ്യാർത്ഥി സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം.
പഠിപ്പ് മുടക്ക് സമരത്തോടൊപ്പം നാളെ നാളെ രാജ്ഭവൻ മാർച്ചും എസ് എഫ് ഐ പ്രഖ്യാപിച്ചിട്ടുണ്ട്. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയാണ് എസ് എഫ് ഐ പ്രതിഷേധം. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെൻ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. എ ഐ എസ് എഫ്, എ ഐ എസ് എ, സമാജ് വാദി ഛാത്ര് സഭ, എസ് എഫ് ഐ എന്നീ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
അതേസമയം, നീറ്റ് പരീക്ഷയിലെ അപാകതയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് എസ് എഫ് ഐ നേരത്തെ മുതല്‍ ആവശ്യപ്പെടുന്നുണ്ട്
ജൂണ്‍ നാലിന് നീറ്റ്-യുജി പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയുടെ പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെ ചോദ്യം ചെയ്ത് നിരവധി പരാതികള്‍ ഉയർന്നുവരുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
എൻ ടി എ കൊണ്ടുവന്നതിന് ശേഷം സുപ്രധാന പരീക്ഷകളിലെ ഗുരുതരമായ ക്രമക്കേടുകളുടെ തുടർച്ചയായാണ് ഇപ്പോള്‍ സംഭവിച്ചത്. അതുകൊണ്ട് തന്നെ എൻ ടി എ ഇത്തരമൊരു കേന്ദ്രീകൃത എൻട്രൻസ് നടത്താൻ കഴിവില്ലാത്തതും യോഗ്യതയില്ലാത്തതുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
എം ബി ബി എസ്-ബി ഡി എസ് ബിരുദതല പ്രവേശന പരീക്ഷയിലെ ആകെ മാർക്ക് 720 ആണ്.ഓരോ ശരിയായ ഉത്തരത്തിനും 4 മാർക്ക് നല്‍കും, ഓരോ തെറ്റായ ഉത്തരത്തിനും മൊത്തത്തില്‍ നിന്ന് 1 മാർക്ക് കുറയ്ക്കും, അതേസമയം ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ അടയാളപ്പെടുത്താതെ അവശേഷിക്കുന്നു. എങ്കില്‍, ഗണിതശാസ്ത്രപരമായി 719, 718 എന്നിങ്ങനെയുള്ള മാർക്ക് ലഭിക്കില്ല. എന്നാല്‍ അത്തരം കേസുകള്‍ ഒന്നിലധികം ഫലങ്ങളില്‍ കണ്ടിട്ടുണ്ട്. ഈ വർഷത്തെ ഫലം ഗ്രേസ് മാർക്കിംഗിനുള്ളതാണെന്ന് എൻടിഎ യാദൃശ്ചികമായി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഈ വർഷം പരീക്ഷയ്ക്ക് മുമ്ബ് എൻടിഎ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളില്‍ ഈ ഗ്രേസ് മാർക്കിംഗ് സ്കീമിനെക്കുറിച്ച് പരാമർശമില്ല. കൂടാതെ, ഒരേ സെൻ്ററില്‍ നിന്ന് തുടർച്ചയായി റോള്‍ നമ്ബറുള്ള വിദ്യാർത്ഥികള്‍ക്ക് ഒരേ മാർക്ക് ലഭിച്ചതായും പരാതിയുണ്ട്. റാങ്കിലെ ഈ രൂക്ഷമായ വ്യത്യാസം കാരണം ഉദ്യോഗാർത്ഥികള്‍ ഇനി മുതല്‍ സ്വകാര്യ കോളേജുകളില്‍ അഡ്മിഷൻ എടുക്കാൻ നിർബന്ധിതരാകുന്നു.
എൻടിഎയുടെ സിലബസില്‍ ഗണ്യമായ കുറവ് വരുത്തിയതുപോലുള്ള നയങ്ങള്‍ കാരണം, മോദി സർക്കാരിനു കീഴില്‍ എൻഎംസിയും എൻടിഎയും സംയുക്തമായി മെഡിക്കല്‍ വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കുന്ന രീതി രാജ്യത്തിൻ്റെ ഭാവിക്ക് അപകടകരമാണ്. അഴിമതി വാദം ഉന്നയിച്ചാണ് മെഡിക്കല്‍ രംഗത്ത് സംസ്ഥാനം കേന്ദ്രീകരിച്ചുള്ള സംയുക്ത പ്രവേശന പരീക്ഷാ സമ്ബ്രദായം മാറ്റുന്നതിന് തയ്യാറായത്. ഇപ്പോള്‍ ഈ ആരോപണം നീറ്റ്-യുജിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സംഭവത്തില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഉടൻ നടത്തണം എൻ.ടി.എ.യെ ഒഴിവാക്കാനും അതിൻ്റെ നാളിതുവരെയുള്ള എല്ലാ അഴിമതികളും അന്വേഷിക്കാനും ഞങ്ങള്‍ ആവശ്യപ്പെടുന്നു. എൻടിഎ വഴിയുള്ള വിദ്യാഭ്യാസ കേന്ദ്രീകരണത്തിനെതിരെ രാജ്യമെമ്ബാടുമുള്ള വിദ്യാർത്ഥി സമൂഹം കൈകോർക്കണമെന്നും എസ്‌എഫ്‌ഐ ആഹ്വാനം ചെയ്യുന്നു.