ഡൽഹി : നഗ്‌നശരീരത്തിൽ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.ജസ്റ്റിസ് അരുൺ മിശ്രയാണ് ഹർജി തള്ളിയത്. പ്രവൃത്തി അസംബന്ധമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര എന്തിനാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും ചോദിച്ചു. അശ്ലീലം പ്രചരിപ്പിച്ചുവെന്നത് വ്യക്തമാണെന്ന് അരുൺ മിശ്ര പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചു കുട്ടികൾക്ക് ലഭിക്കുന്ന ധാരണ എന്തായിരിക്കുമെന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. രഹ്നാ ഫാത്തിമ ആക്‌സിറ്റിവിസ്റ്റ് ആയിരിക്കാം, പക്ഷേ എന്തിനാണ് ഈ പ്രവൃത്തി ചെയ്തതെന്നും കോടതി ചോദിക്കുന്നു.
നേരത്തെ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രഹ്ന സുപ്രിംകോടതിയെ സമീപിക്കുന്നത്.കഴിഞ്ഞ മാസമാണ് നഗ്‌ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.