കോവിഡിനൊപ്പം കടലാക്രമണവും കൂടി ആയപ്പോൾ തീരദേശവാസികള്‍ തികച്ചും ദുരിതത്തിൽ. എറണാകുളം ചെല്ലാനത്തും വൈപ്പിനിലെ നായരമ്പലത്തുമാണ് കടലാക്രമണം രൂക്ഷമായത്. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടും കോവിഡ് ഭീതിമൂലം ആളുകള്‍ ക്യാമ്പുകളിലെത്താന്‍ മടിക്കുകയാണ്.
എറണാകുളം ജില്ലയിലെ പ്രധാന കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് ചെല്ലാനം. മഹാമാരിയെ തുരത്താന്‍ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ, പ്രദേശവാസികളുടെ കാലങ്ങളായുളള കടല്‍ഭിത്തി എന്ന ആവശ്യത്തെ അവഗണിച്ചത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വിനയായിട്ടുണ്ട്. അത്രയ്ക്കും രൂക്ഷമായ കടലാക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.
ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നെങ്കിലും കോവിഡ് ഭീതിമൂലം ക്യാംപുകളിലെത്താതെ ഇരട്ടി ദുരിതമനുഭവിക്കുകയാണ് തീരദേശവാസികള്‍.