യുപി, കർണാടക, ഹിമാചൽ (Uttar Pradesh, Karnataka and Himachal Pradesh) എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് (Rajya Sabha elections) ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കും കർണാടകയിലെ നാല് സീറ്റുകളിലേക്കും ഹിമാചൽ പ്രദേശിലെ ഒരു സീറ്റിലേക്കും ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വോട്ടെടുപ്പും അതേ ദിവസം വൈകിട്ട് 5 മണി മുതൽ വോട്ടെണ്ണലും നടക്കും.
ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി എട്ട് സ്ഥാനാർത്ഥികളെയും പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി മൂന്ന് സ്ഥാനാർത്ഥികളെയും നിർത്തി. മൂന്ന് പ്രതിനിധികളെ രാജ്യസഭയിലെത്തിക്കാനുള്ള അംഗസംഖ്യ സമാജ്‌വാദി പാർട്ടിക്കുണ്ട്. എന്നാൽ തങ്ങളുടെ എട്ടാമത്തെ സ്ഥാനാർത്ഥിയായ സഞ്ജയ് സേത്തിനെ രാജ്യസഭയിലെത്തിക്കാനാകുമോ എന്ന സംശയത്തിലാണ് ബിജെപി.
എസ്പിയിൽ നിന്ന് ക്രോസ് വോട്ടിങ് നടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുൻ കേന്ദ്ര മന്ത്രിയായ ആർപിഎൻ സിങ്, മുൻ എംപി ചൗധരി തജ്‌വീർ സിങ്, ഉത്തർപ്രദേശിലെ പാർട്ടി ജനറൽ സെക്രട്ടറി അമ്രപാൽ മൗര്യ, മുൻ സംസ്ഥാന മന്ത്രി സംഗീത ബൽവന്ത്, പാർട്ടി ഔദ്യോഗിക വക്താവ് സുധാൻഷു ത്രിവേദി, മുൻ എംഎൽഎ സാധ്‌ന സിങ്, മുൻ ആഗ്ര മേയർ നവീൻ ജെയിൻ എന്നിവരാണ് മറ്റ് ബിജെപി സ്ഥാനാർഥികൾ.
അതേസമയത്ത് സമാജ്‌വാദി പാർട്ടി മുന്നോട്ടു വയ്ക്കുന്ന സഥാനാർഥികൾ ജയാ ബച്ചൻ എംപി, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, ദളിത് നേതാവ് റാം ജി ലാൽ സുമൻ എന്നിവരാണ്. യുപി സംസ്ഥാന അസംബ്ലിയിൽ ഒഴിഞ്ഞു കിടക്കുന്ന നാല് സീറ്റുകളൊഴിച്ച് ഇപ്പോഴുള്ള അംഗങ്ങളുടെ എണ്ണം 399 ആണ്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ നിലവിൽ ഒരു സ്ഥാനാർത്ഥിക്ക് ഏറ്റവും കുറഞ്ഞത് 37 ആദ്യ പരിഗണനാ വോട്ടുകളെങ്കിലും ലഭിക്കണം. അതുപോലെ, ഹിമാചൽ പ്രദേശിൽ, പാർട്ടി സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വിക്ക് വോട്ടുചെയ്യാൻ കോൺഗ്രസ് എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകി.
ഹിമാചൽ പ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ 68 എംഎൽഎമാരിൽ 40 പേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുമായി കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രദേശ്, കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുൾപ്പെടെ 41 സ്ഥാനാർത്ഥികളാണ് അവസാന റൗണ്ടിൽ എതിരില്ലാതെ വിജയിച്ചത്. എന്നാൽ, ശേഷിക്കുന്ന 15 സീറ്റുകളിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
ഉത്തർപ്രദേശും കർണാടകയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.പശ്ചിമ ബംഗാളിൽ നാല് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ മമത താക്കൂർ, സാഗരിക ഘോഷ്, സുസ്മിതാ ദേവി, മുഹമ്മദ് നദിമുൽ ഹക്ക് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിൽ നിന്ന് ഉപരിസഭയിലെത്തിയ ആദ്യ എംപിയാണ് ഷമിക് ഭട്ടാചാര്യ.
ബിജെപി ഏറ്റവും കൂടുതൽ 20 സീറ്റുകൾ നേടി, തൊട്ടുപിന്നാലെ കോൺഗ്രസ് (6), തൃണമൂൽ കോൺഗ്രസ് (4), വൈഎസ്ആർ കോൺഗ്രസ് (3), ആർജെഡി (2), ബിജെഡി (2), എൻസിപി, ശിവസേന, ബിആർഎസ്, ജെഡി( യു) ഓരോന്നും.