കെഎസ്ആർടിസി´ ഇനി കർണ്ണാടകയ്ക്കും സ്വന്തം,

0
72

ചുവന്ന വണ്ടിയിൽ കെഎസ്ആർടിസി എന്ന ബോർഡും ചിന്നംവിളിച്ച് നിൽക്കുന്ന ആനകൾ ഉൾപ്പെട്ട അടയാളവും മലയാളിയായ ഓരോ വാഹന പ്രേമിയും മനസ്സിൽ സൂക്ഷിക്കുന്ന വസ്തുതകളാണ്. കെഎസ്ആർടിസി എന്ന പേരിനെ സംബന്ധിച്ച് നിരവധി വർഷങ്ങളായി കേരളവും കർണാടകയും  തമ്മിൽ കോടതി വ്യവഹാരങ്ങൾ നടന്നുവരികയാണ്.

തങ്ങളാണ് ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമെന്നും അതുകൊണ്ടുതന്നെ കെഎസ്ആർടിസി എന്ന പേര് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും കർണാടക വാദിക്കുമ്പോൾ കർണാടകയെക്കാൾ എത്രയോ വർഷം മുൻപ് ആരംഭിച്ചതാണ് കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനമെന്നാണ് കേരളത്തിൻ്റെ വാദം.

വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ കണ്ണൂർ ഡീലക്സ്  എന്ന പ്രേം നസീർ ചിത്രത്തിൽ കെഎസ്ആർടിസി ഇടം പിടിച്ചതും തുടർന്ന് കോടതി ഇടപെട്ട് ആ പേര് കേരളത്തിനാണെന്ന് വ്യക്തമാക്കിയതും ഏറെ വാർത്താപ്രാധാനം നേടിയ സംഭവങ്ങളാണ്. എന്നാൽ കർണാടക വീണ്ടും കെഎസ്ആർടിസി എന്ന പേര് ഉപയോഗിച്ച് സർവീസ് നടത്തുകയായിരുന്നു.കർണാടകയുടെ നടപടിക്കെതിരെ കേരളം കോടതിയിൽ സമർപ്പിച്ച കേസിനാണ് ഇപ്പോൾ തീർപ്പുണ്ടായിരിക്കുന്നത്.

കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിൽ ഒടുവിൽ തീർപ്പെരത്തുമ്പോൾ അതിൻറെ നേട്ടം പക്ഷേ കർണാടകക്കാണെന്നു മാത്രം. ‘കെഎസ്ആർടിസി’ എന്ന പേര് ഇനിമുതൽ കർണാടകയ്ക്ക് ഉപയോഗിക്കാം.

കർണാടക ഈ പേര് ഉപയോ​ഗിക്കുന്നതിനെതിരെ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. കെഎസ്ആർടിസി എന്ന പേര് തങ്ങൾക്ക് മാത്രമാണെന്ന് അവകാശപ്പെട്ടാണ് കേരളം രംഗത്തെത്തിയത്.

ട്രേഡ് മാർക്ക് രജിസ്ട്രി തങ്ങൾക്കും മാത്രമാണു കെഎസ്ആർടിസി എന്നു ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നും കേരളം കോടതിയിൽ അവകാശവാദം ഉന്നയിക്കുകയായിരുന്നു. കർണാടകത്തിനെതിരെ കേരളത്തിൻ്റെ കെഎസ്ആർടിസി നിയമ പോരാട്ടം ആരംഭിക്കുന്നത് അങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here