ചൈനയിൽ പടരുന്ന എച്ച്9എൻ2 വൈറസ് കേസുകളും രാജ്യത്തെ കുട്ടികളിൽ കണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളും നിരീക്ഷിച്ചു വരുന്നതായി കേന്ദ്രസർക്കാർ. H9N2 എന്ന ഇൻഫ്ലുവൻസ വയറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.
“ചൈനയിൽ കണ്ടെത്തിയ അവിയൻ ഇൻഫ്ലുവൻസ (avian influenza) വൈറസ് ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീഷണിയല്ല. ഇത് രാജ്യത്ത് വലിയ വെല്ലുവിളി ഉയർത്തിയേക്കില്ല. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ തയ്യാറാണ്’’, ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
ഇതൊരു കോക്ക്ടെയിൽ വയറസ് മാത്രമാണെന്നും കൊറോണ പോലെ ഒരു സൂണോട്ടിക് (zoonotic) വൈറസല്ല എന്നും ആരോഗ്യ മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചൈനയിലെ ആശുപത്രികൾ കുട്ടികളെക്കൊണ്ട് നിറഞ്ഞുവെന്നുള്ള വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതികരണം.