ഇന്ന് ശിശുദിനം ‘ചാച്ചാജി’യുടെ ജന്മദിനമാണ് നവംബർ 14

0
78

കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ, കുട്ടികളുടെ സ്വന്തം ‘ചാച്ചാജി’യുടെ ജന്മദിനമാണ് നവംബർ 14ന് നാം ശിശുദിനമായി ആചരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ നെഹ്റു എന്നാണ് വിളിച്ചിരുന്നത്. ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് ചാച്ചാ നെഹ്റു പറയാറുണ്ടായിരുന്നു. നമ്മള്‍ എത്ര നന്നായി കുട്ടികളെ പരിപാലിക്കുന്നുവോ രാഷ്ട്രനിര്‍മ്മാണം അത്രയും മികച്ചതാകുമെന്നാണ് നെഹ്‌റു പറഞ്ഞിരുന്നത്. കുട്ടികള്‍ക്ക് തദ്ദേശീയ സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി 1955 ല്‍ നെഹ്റു, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു.

1964-ന് മുമ്പ് നവംബര്‍ 20-നാണ് ഇന്ത്യ ശിശുദിനം ആഘോഷിച്ചിരുന്നത്. സാര്‍വത്രിക ശിശുദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചിരുന്നതും ഈ ദിവസമാണ്. 1964-ല്‍ പണ്ഡിറ്റ് നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശിശുദിനത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സംഗീത- നൃത്ത-പ്രസംഗ-ക്വിസ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ചൂഷണം തടയുക, അതുവഴി കുട്ടികള്‍ക്ക് ശരിയായ വികസനം സാധ്യമാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here