കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ തീവ്രവാദബന്ധമുണ്ടെന്ന് ദേശിയ അന്വേക്ഷണ സംഘം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഇതുവരെ പത്ത് പേരെ അറസ്റ്റു ചെയ്തു. ഇതിൽ ശനിയാഴ്ച അറസ്റ്റിലായ മുഹമ്മദാലി ഇബ്രാഹിമിന് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയാണ്. സ്വർണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന കണ്ടെത്തൽ സാധൂകരിക്കുന്നതാണിത്.
ഇതുവരെ ആറ് സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. എട്ട് മൊബൈൽ ഫോണുകൾ എൻഐഎ പിടിച്ചെടുത്തു. സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നാണ് മുഹമ്മദാലിയെ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദാലിയാണെന്നാണ് എൻഐഎയുടെ റിപ്പോർട്ട്.