കേരളീയത്തിന് ഇന്ന് സമാപനം;

0
71

ഒരാഴ്‌ചയോളം നീണ്ടുനിന്ന കേരളീയം പരിപാടിക്ക് ഇന്ന് സമാപനം. വൻ വിജയമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും, ധൂർത്താരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷങ്ങൾക്കാണ് ഇന്ന് കൊടിയിറങ്ങുന്നത്. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും.പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്‌ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ.

ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയുമ്പോൾ മറുവശത്ത് ലക്ഷങ്ങളാണ് ക്ഷേമപെൻഷൻ പോലും കിട്ടാതെ വലയുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇക്കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് പ്രതിപക്ഷം പരിപാടിയെ വിമർശിക്കുന്നത്. 27 കോടി കോടി രൂപയോളം ചിലവായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തിമകണക്ക് വരമ്പോൾ ഇത് കൂടുമെന്ന് ഉറപ്പാണ്. അസമയത്തെ ധൂർത്തെന്നാണ് പ്രതിപക്ഷം ഒരേ സ്വരത്തിൽ ആക്ഷേപിക്കുന്നത്. ആരോപണം ഗവർണർ ഏറ്റെടുത്തിട്ടും സർക്കാർ കുലുങ്ങിയില്ല. അതേസമയം, കേരളീയം വേദി കൂടിയായ മാനവീയത്ത് നൈറ്റ് ലൈഫ് ആഘോഷത്തിനിടെ കൂട്ടയടിയുണ്ടായതും ചർച്ചയായി. എന്നാൽ ഇതൊന്നും സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. അടുത്ത വർഷവും കേരളീയം തുടരാനാണ് സർക്കാർ തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here