വധശ്രമ കേസിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) തലവനും, മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് ആന്ധ്രാപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എന്നാൽ ടിഡിപി അധ്യക്ഷൻ ജയിലിൽ തന്നെ തുടരും. അദ്ദേഹത്തിനെതിരെ രണ്ട് അഴിമതിക്കേസുകൾ- ഇന്നർ റിംഗ് റോഡ് കേസ്, ഫൈബർ നെറ്റ് കേസ് എന്നിവ നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ നായിഡുവിന് ജയിലിൽ തുടരേണ്ടി വരും.യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയുമായി (വൈഎസ്ആർസിപി) ബന്ധമുള്ള പ്രാദേശിക നേതാക്കളെ ആക്രമിക്കാൻ പ്രേരിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് അംഗല്ലു കേസ്.
ചന്ദ്രബാബു നായിഡുവിനും മറ്റ് ചില ടിഡിപി നേതാക്കൾക്കുമെതിരെയാണ് കേസെടുത്തത്.ഓഗസ്‌റ്റിൽ അംഗല്ലു ഗ്രാമത്തിൽ വച്ച് നായിഡുവിന് നിവേദനം നൽകാൻ ശ്രമിക്കുന്നതിനിടെ, നായിഡുവും മറ്റ് ടിഡിപി നേതാക്കളും വൈഎസ്ആർസിപി നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു പരാതി. ഈ കേസിൽ മറ്റ് പ്രസക്തമായ വകുപ്പുകൾക്കൊപ്പം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 307 പ്രകാരം വധശ്രമ കുറ്റവും നായിഡുവിനെതിരെ ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്‌ചത്തെ അവസാന വാദത്തിനിടെ ഇന്നർ റിംഗ് റോഡ് കേസ്, ഫൈബർ നെറ്റ് കേസ്, അംഗല്ലു 307 കേസ് ഉൾപ്പെടെയുള്ള മൂന്ന് കേസുകളിൽ നായിഡുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.