ഒമാൻ: കോവിഡ് ഗുരുതരമല്ലാത്ത രോഗികളുടെ ഹോം ഐസോലേഷൻ സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സർക്കാർ ആശുപത്രികളിലും ഹെൽത്ത് സെൻററുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവർക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്
പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതൽ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങൾ വരെയുള്ള വരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെൽത്ത്കെയർ സംവിധാനത്തിൽ പേര് ചേർക്കുകയും ചെയ്യും. ഇവർ 14 ദിവസം വീടുകളിലോ താമസ സ്ഥലങ്ങളിലോ ഐസൊലേഷനിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേൽനോട്ട ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ അറിയിക്കാതെ ഐസൊലേഷൻ അവസാനിപ്പിക്കാൻ പാടുള്ളതല്ല.
കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളിൽ പനി, ചുമ, ശ്വാസ തടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങൾ. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമായിരിക്കും സൗജന്യ കോവിഡ് പരിശോധന ലഭ്യമാവുക.