വിദേശത്തേയ്ക്ക് കുടിയേറുന്നതിൽ പ്രതികരിച്ച് സലീം കുമാർ.

0
71

കേരളത്തിലെ കുട്ടികൾ കൂടുതലായി വിദേശത്തേയ്ക്ക് കുടിയേറുന്നതിൽ പ്രതികരിച്ച് സലീം കുമാർ. പഠിക്കാനായി പോകുന്ന കുട്ടികൾ പിന്നെ നാട്ടിലേക്ക് വരുന്നില്ലെന്നും തൊഴിലില്ലായ്മയും ശമ്പളമില്ലായ്മയുമാണ് ഇവിടെയുള്ളതെന്നും സലീം കുമാർ പറയുന്നു. കടൽ കടക്കുന്ന യുവതി യുവാക്കൾക്ക് അവിടെ കിട്ടുന്നത് രണ്ടര ലക്ഷം രൂപയും ഇവിടെ കിട്ടന്നത് പതിനായിരം രൂപയുമാണ്. പിന്നെങ്ങനെ നമ്മുടെ കുട്ടികൾ നാട്ടിൽ നിൽക്കുമെന്നും സലീം കുമാർ ചോദിക്കുന്നു.

കേരളത്തിൽ നല്ല ജോലി കിട്ടാനില്ല, നല്ല ശമ്പളം ഇല്ല. പിഎസ്സി ടെസ്റ്റ് എവുതി ജോലി കിട്ടിയവരെക്കാളും കൂടുതൽ പുറം വാതിലിൽ കൂടി കയറിക്കൂടിയവരാണെന്നും പഠിച്ചവന് ജോലിയില്ലെന്നും സലീം കൂമാർ കൂട്ടിച്ചേർത്തു. തൊടുപുഴയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സലീം കുമാറിന്റെ വാക്കുകൾ ഇങ്ങനെ

കാനഡയിലേയ്ക്കും യുകെയിലേയ്ക്കുമെല്ലാം കേരളത്തിൽ നിന്ന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുകയാണ്. അവർ പഠിക്കാനെന്ന് പറഞ്ഞാണ് പോകുന്നത്. എന്നാൽ, ആ പോയവരാരും കേരളത്തിലേയ്ക്ക് തിരിച്ചു വരുന്നില്ല. അവിടെ ജോലി ചെയ്ത് ജീവിക്കുകയാണ്. മലയാളി എന്നുള്ള ബന്ധം ഇതോടെ തീരുകയാണ്. നാട്ടിൽ തൊഴിലില്ലാത്തതിന്റെ പേരിലാണ് ഇവർ നാടുവിട്ട് പോകുന്നത്. ഒരു നഴ്സിന് കൂടി പോയാൽ ഇരുപതിനായിരം അല്ലെങ്കിൽ മുപ്പതിനായിരം രൂപയാണ് കേരളത്തിൽ കിട്ടുന്നത്. എന്നാൽ, ഒന്നു കടൽ കടന്നാൽ രണ്ടും മൂന്നും ലക്ഷമാണ് ശമ്പളം.

അവർ പോകാതിരിക്കുമോ. ആരിവിടെ നിൽക്കും നക്കാപിച്ച പൈസക്ക്. പഠിപ്പുള്ളവരൊക്കെ വിദേശത്ത് പോയിട്ട് നാട്ടിൽ കുറേ വെയ്സ്റ്റുകൾ മാത്രം ബാക്കിയാകും. അവരുടെ തലച്ചോറ് നമ്മുടെ നാടിന് വേണ്ടി വിനിയോഗിക്കേണ്ടതാണ്. കേരളത്തിൽ നല്ല ഒരു ജോലി കിട്ടാനില്ല, നല്ല ശമ്പളമില്ല, നല്ല വിദ്യാഭ്യാസം നൽകുന്നില്ല, വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ പൈസ കൂടുതൽ. പഠിച്ചവന് ഇവിടെ ജോലിയില്ല. സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നത്. സ്വന്തം ആൾക്കാരെ കുത്തിക്കയറ്റുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ ഒരു ശവപ്പറമ്പായി മാറും ഈ കൊച്ചു കേരളം. അതിന് വലിയ താമസമില്ല- സലീം കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here