കല്‍പ്പറ്റ: വയനാട്ടിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക് മാത്രം.സമ്പര്‍ക്ക രോഗികളുടെ എണ്ണം പോലും കുതിച്ചുയര്‍ന്ന ജില്ലയില്‍ ഇത് ആശ്വാസമായിരിക്കുകയാണ്.അതേസമയം ഇതില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചുവെന്നത് ആശങ്ക നിലനിര്‍ത്തുന്നു. സമ്പര്‍ക്ക വ്യാപനം രൂക്ഷമായ വാളാട് നിന്നാണ് സമ്പര്‍ക്കം മൂലമുള്ള രോഗം സ്ഥിരീകരിച്ചത്. വാളാട്ടെ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നെത്തിയ വേലിയമ്പം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ജില്ലയില്‍ ഇന്നലെ 173 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 2,596 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇന്നലെ പരിശോധനയ്ക്കായെത്തിയ 65 പേര്‍ ഉള്‍പ്പെടെ 285 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 758 പേരുടെ സാംപിള്‍ പരിശോധനക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ 500 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. നിലവില്‍ 204 പേരാണ് ചികില്‍സയിലുളളത്.