മതവിമര്ശനത്തിന്റെ പേരില്‍ ചേകനൂര്‍ മൗലവിയെ മത മൗലികവാദികള്‍ ശ്വാസംമുട്ടിച്ചുകൊന്നിട്ട് (29 ജൂലായ് 1993)ഇന്നലെ 25 കൊല്ലം തികഞ്ഞു
ചേകനൂരിന്റെ മതവിമര്‍ശനത്തിന്റെ ഉള്ളടക്കത്തില്‍ പ്രധാനം ലിംഗനീതിയാണ്. വിവാഹമുക്തയ്ക്ക് മറ്റു ജീവിതമാര്‍ഗമില്ലെങ്കില്‍ മരണംവരെയോ പുനര്‍വിവാഹംവരെയോ മുന്‍ ഭര്‍ത്താവ് ചെലവിനു കൊടുക്കണമെന്ന സി.ആര്‍.പി.സി. 125-ലെ നിബന്ധനയില്‍നിന്ന് മുസ്ലിം ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പറ്റില്ല എന്ന ഷാബാനുകേസിന്‍റെ വിധി (23 ഏപ്രില്‍ 1985) യെ സ്വാഗതംചെയ്ത മുസ്ലിങ്ങള്‍ ഇന്ത്യയില്‍ത്തന്നെ കുറവാണ്. കേരളത്തില്‍ സി.എന്‍. അഹമദ് മൗലവി, പി.പി. ഉമ്മര്‍കോയ, എന്‍.പി. മുഹമ്മദ്, ആര്യാടന്‍ മുഹമ്മദ്, വി. ഷൗക്കത്തലി, ചേകനൂര്‍ മൗലവി തുടങ്ങിയ ചുരുക്കംപേരെ അതിനോടു യോജിച്ചുള്ളൂ. വിധിയെ അനുകൂലിച്ചുകൊണ്ട് എഴുതപ്പെട്ടതാണ്ചേകനൂരിന്‍റെ ആദ്യത്തെ പുസ്തകം. (ഇസ്ലാമിക ശരീഅത്തും ഇന്ത്യന്‍ ശരീഅത്തും സുപ്രീംകോര്‍ട്ട് വിധിയും 1985) ആസൂത്രിതമായ തുടച്ചുനീക്കല്‍
വധി്കകുന്നതിന് എത്രയോ മാസങ്ങള്‍ക്കു മുമ്പേ കൊലയാളികള്‍ മൗലവിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. തന്‍റെ ‘പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാനുള്ള യുവാക്കള്‍’ എന്ന് പൂര്‍ണമായും വിശ്വസിച്ചതുകൊണ്ടാണ് അന്ന് നമ്പര് പ്ലേറ്റില്ലാത്ത ജീപ്പുമായി വന്നിട്ടുപോലും മൗലവി ഒറ്റയ്ക്ക് അവര്‍ക്കൊപ്പം പോയത്. ശ്വാസം മുട്ടിച്ചുകൊല്ലുംമുമ്പേ മറമാടാനുള്ള കുഴി കുത്തിവെച്ചിരുന്നു. മൃതദേഹം പിന്നീട് പ്രതികള്‍പോലും അറിയാതെ എങ്ങോട്ടോ മാറ്റുകയും ചെയ്തു.
1993 ഓഗസ്റ്റില്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു, 1995 നവംബറില്‍ സി.ബി.ഐ.യും ഒളിവില്‍പ്പോയ പ്രതികളെ ഏഴാം കൊല്ലം, 2000 നവംബര്‍ മുതല്‍ പിടികൂടിത്തുടങ്ങി. ചിലര്‍ കീഴടങ്ങി. കുറ്റപത്രത്തില്‍ പേരു പറഞ്ഞ ഒമ്പതുപേരും കോടതി മുമ്പാകെയെത്തി.സി.ബി.ഐ. പ്രത്യേക കോടതി മൗലവിയെ ദുരുദ്ദേശ്യപൂര്‍വം തട്ടിക്കൊണ്ടുപോയതിന് പ്രതികളിലൊരാളായ വി.വി. ഹംസയ്ക്ക് ഇരട്ട ജീവപര്യന്തവും തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. (30 സെപ്റ്റംബര്‍ 2010). മറ്റു എട്ടു പ്രതികളെ വെറുതെ വിട്ടു. മൃതദേഹം കണ്ടുകിട്ടാത്തതും ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നതും സാക്ഷികളില്‍ ഭാര്യ ഹവ്വ ഉമ്മ, ജോലിക്കാരന്‍ ജബ്ബാര്‍ എന്നീ രണ്ടുപേരെ ഒഴിച്ച് ബാക്കിയുള്ള 34 പേരും കൂറുമാറിയതും കേസ് ദുര്‍ബലമാക്കി.
സംഭവത്തിന്‍റെ 17-ാം കൊല്ലത്തിലാണ് വിധി വന്നത്. ചേകനൂര്‍ കേസില്‍ അതിപ്രധാനമായിരുന്ന ഗൂഢാലോചന അപ്പോഴും തെളിയുകയുണ്ടായില്ല.