വോയേജർ-2 സുരക്ഷിതം; പേടകത്തിൽ നിന്ന് സിഗ്‌നൽ ലഭിച്ചു.

0
76

വോയേജർ 2 മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാസയുടെ ഡീപ് സ്പേസ് നെറ്റ്വർക്ക് തുടരുകയാണ്. ഇപ്പോഴിതാ വോയേജർ 2ലെ കാരിയർ സിഗ്നലുകൾ ലഭിച്ചെന്ന് അറിയിച്ചിരിക്കുകയാണ് നാസ. അബദ്ധത്തിൽ തെറ്റായ കമാന്റ് നൽകിയതോടെ ജൂലൈ 21 നാണ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത്. ഭൂമിയിൽ നിന്ന് 1,900 കോടി കിലോമീറ്റർ അകലെയുള്ള പേടകത്തെ കണ്ടെത്താൻ നാസ ശ്രമം തുടരുകയായിരുന്നു.

സിഗ്നൽ ലഭിച്ചതോടെ വോയേജർ 2 ഇപ്പോഴും പ്രവർത്തന ക്ഷമമാണെന്ന വിലയിരുത്തലിലാണ് ഗവേഷകർ. അതേസമയം സിഗ്‌നൽ ലഭിച്ചെങ്കിലും ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. വോയേജർ 2, നിലവിൽ 12.3 ബില്യൺ മൈലുകൾ അകലെ ഇന്റർസ്റ്റെല്ലാറിലാണുള്ളത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞർ.

തെറ്റായ സന്ദേശത്തെ തുടർന്ന് ബഹിരാകാശ പേടകത്തിലെ ആന്റിന ഭൂമിയിൽ നിന്ന് വെറും രണ്ട് ശതമാനം മാത്രമാണ് തിരിഞ്ഞത്. വോയേജർ-2 പേടകം ഇപ്പോഴുള്ള അകലത്തിൽ നിന്ന് ഒരു സന്ദേശം ഭൂമിയിലെത്തിക്കാൻ ഏകദേസം 18 മണിക്കൂറുകൾ എടുക്കും. അമേരിക്കയിലെ ഫ്‌ലോറിഡയിൽ നിന്ന് 1977ലാണ് വോയേജർ-2നെ വിക്ഷേപിക്കുന്നത്.

ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാന ശ്രമം ഡീപ് സ്പേസ് നെറ്റ്വർക്കിന്റെ സഹായത്തോടെ നടത്തുന്നതായി വോയേജർ പ്രോജക്ട് മാനേജർ സൂസൻ ഡോഡ് പറഞ്ഞു. വൊയേജർ-2, ഭൂമിയ്ക്ക് അകലെയുള്ള മനുഷ്യ നിർമ്മിത വസ്തുക്കളിൽ ദൂരം കൊണ്ട് രണ്ടാം സ്ഥാനത്താണ്. തെറ്റായ കമാന്റുകൾ നൽകുക വഴി, പേടകത്തിന്റെ ആന്റിനയുടെ ദിശ മാറിയതാണ് പ്രശ്നമായത്. തുടർന്ന് ആന്റിനയും ഭൗമകേന്ദ്രവും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടു.

വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ തുടങ്ങിയ ബാഹ്യ ഗ്രഹങ്ങളെ കുറിച്ചും സൗരയൂഥത്തിന്റെ അവസാന ഭാഗങ്ങത്തെ കുറിച്ച് പഠിക്കുകയാണ് വോയേജർ-2 ന്റെ ദൗത്യം. 2018 ലാണ് നക്ഷത്രാന്തരീയ മേഖലയിൽ (ഇന്റർസ്റ്റെല്ലാർ സ്‌പേസ്) വോയേജർ-2 എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here