ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മറ്റ് സംഭവങ്ങളിലുമായി 26 പേർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തതായി സർക്കാർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ പെയ്യുന്ന മഴയിൽ 10 പേരെ കാണാതായതായും വ്യാഴാഴ്ച 13 പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ 9 മുതൽ ദക്ഷിണ കൊറിയയിൽ കനത്ത മഴ തുടരുകയാണ്. മഴയെത്തുടർന്ന് 5,570 ഓളം ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരായെന്നും 25,470 വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങിയെന്നും മന്ത്രാലയ റിപ്പോർട്ട് പറയുന്നു. ശനിയാഴ്ച രാത്രി വരെ 4,200-ലധികം ആളുകൾ താൽക്കാലിക ഷെൽട്ടറുകളിൽ തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ചയും 20 വിമാനങ്ങൾ റദ്ദാക്കുകയും രാജ്യത്തെ സാധാരണ ട്രെയിൻ സർവീസും ചില ബുള്ളറ്റ് ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചതായും മന്ത്രാലയം അറിയിച്ചു. 200 ഓളം റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ജൂലൈ 9 മുതൽ ഗോങ്‌ജു നഗരത്തിലും ചിയോങ്‌യാങ് കൗണ്ടിയിലും യഥാക്രമം 600 മില്ലീമീറ്ററിൽ കൂടുതൽ (24 ഇഞ്ച്) മഴ ലഭിച്ചത് മധ്യപ്രദേശങ്ങളിലാണ്.