ലണ്ടൻ: 2013 ചാമ്ബ്യൻസ് ട്രോഫിയില്‍ കപ്പുയര്‍ത്തിയശേഷം ഇതുവരെയും ഐ.സി.സി കിരീടങ്ങള്‍ മാറോടുചേര്‍ക്കാനാവാത്ത ക്ഷീണം തീര്‍ക്കാൻ ഇന്ത്യ നാളെ ലണ്ടനിലെ ഓവല്‍ മൈതാനത്ത് ഇറങ്ങുന്നു.
ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ് ചാമ്ബ്യന്മാരെ നിര്‍ണയിക്കാനുള്ള കലാശപ്പോരില്‍ ആസ്ട്രേലിയയുമായാണ് മുഖാമുഖം.
ഐ.പി.എല്ലിലെ വ്യക്തിഗത പ്രകടനങ്ങള്‍ കരുത്താക്കി ടീം ഇന്ത്യ സജ്ജമാണെങ്കിലും അവസാന ഭാഗ്യം കയ്യാലപ്പുറത്തുനില്‍ക്കുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. നിലവിലെ പോയന്റ് പട്ടികയില്‍ 19 ടെസ്റ്റുകളില്‍ 66.67 പോയന്റ് നേടി ആസ്ട്രേലിയയാണ് ഒന്നാമതെത്തിയത്.
58.8 പോയന്റുള്ള ഇന്ത്യ രണ്ടാമന്മാരായാണ് ഫൈനലിനെത്തിയത്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ കങ്കാരുക്കളെ 2-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
കന്നി ഫൈനലില്‍ ന്യൂസിലൻഡിനു മുന്നില്‍ ഇന്ത്യക്ക് കിരീടം നഷ്ടമായിരുന്നു. കോഹ്‍ലി നയിച്ച ഇന്ത്യയെ എട്ടു വിക്കറ്റിന് കടന്നായിരുന്നു സതാംപ്ടണിലെ റോസ് ബൗളില്‍ കിവികള്‍ കിരീടമുയര്‍ത്തിയത്. ഇത്തവണ മത്സരം സമനിലയിലായാല്‍ ഇരു ടീമും കിരീടം പങ്കുവെക്കും. കാലാവസ്ഥ പ്രയാസമായാല്‍ ഒരു ദിവസം അധികം അനുവദിക്കും. ഇന്ത്യൻ സമയം 3.30ന് തുടങ്ങി 11 മണി വരെയാകും എല്ലാ ദിവസങ്ങളിലും മത്സരം.