‘അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റിയത് ശരിയായ നടപടി’; രാമൻ സുകുമാർ

0
105

അരിക്കൊമ്പനെ ചിന്നക്കനാൽ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാറ്റാനുള്ള കേരളത്തിന്റെ നടപടി ശരിയായ ദിശയിലുള്ളതാണെന്ന് രാമൻ സുകുമാർ (നാഷണൽ സയൻസ് ചെയർ, സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ്, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ്). ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്ത് 2023ൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംരക്ഷണവും, സഹവർത്തിത്വത്തിനായുള്ള മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കലും എന്ന വിഷയത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ മനുഷ്യ ജീവനുകൾ പൊലിയുകയും, ഭക്ഷണം തേടിയുള്ള തിരച്ചിലിൽ അനേകം വീടുകൾ തകർക്കുകയും ചെയ്‌ത സാഹചര്യത്തിൽ കേരള സർക്കാർ കാട്ടാനയെ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചത് കൃത്യമായ നടപടിയാണെന്ന് രാമൻ സുകുമാർ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ അരിക്കൊമ്പൻ തന്റെ പഴയ ശീലങ്ങൾ തുടരുകയാണെങ്കിൽ, മനുഷ്യ ജീവനുകൾ അപഹരിക്കുകയോ, നാശ നഷ്‌ടങ്ങൾ വിതയ്ക്കുകയോ ചെയ്യുകയാണെങ്കിൽ കേരളത്തിനായാലും തമിഴ്‌നാടിനായാലും ആനയെ പിടികൂടി കൂട്ടിലടയ്ക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും രാമൻ സുകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് മാറ്റിപ്പാർപ്പിച്ച ചീറ്റകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഇന്ത്യയിലില്ലെന്ന് സെഷനിൽ പങ്കെടുത്ത ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യയുടെ സയന്റിഫിക് അഡ്വൈസർ എജെടി ജോൺസിംഗ് പറഞ്ഞു. കടുവയോ പുള്ളിപ്പുലിയോ പോലുള്ള വേട്ടമൃഗങ്ങളൊന്നും ഈ മേഖലയിൽ ഇല്ലാത്തതിനാൽ കൂടുതൽ ഇരകളുടെ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here