ഹെലികോപ്റ്റര്‍ യാത്രയില്‍ കുരുങ്ങി ഋഷി സുനക്.

0
65

ണ്ടന്‍ : ട്രെയിനില്‍ ഒരു മണിക്കൂറിലേറെ മാത്രം ദൈര്‍ഘ്യമുള്ള ട്രെയിന്‍ യാത്രയ്ക്ക് പകരം ഹെലികോപ്റ്റര്‍ യാത്ര തിരഞ്ഞെടുത്തതിന്റെ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിവാദത്തില്‍.

ലണ്ടനില്‍ നിന്ന് സതാംപ്ടണിലേക്കും തിരിച്ചുമുള്ള യാത്രയാണ് ഋഷിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

രാജ്യത്തെ പൊതുഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചുള്ള ആകാശയാത്രകളുടെ പേരില്‍ ഋഷി ഇതിന് മുമ്ബും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തന്റെ സര്‍ക്കാരിന്റെ ആരോഗ്യ നയങ്ങളുടെ പ്രചാരണത്തിനായി ഒരു ഫാര്‍മസി സന്ദര്‍ശിക്കാനായാണ് ഋഷി സതാംപ്ടണിലെത്തിയത്. നികുതിദായകരുടെ പണമാണ് യാത്രയ്ക്ക് ചെലവാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

257 കിലോമീറ്റര്‍ നീണ്ട ട്രെയിന്‍ യാത്രയ്ക്ക് 30 പൗണ്ട് ( 3,105 രൂപ ) മാത്രമേ ചെലവാകുമായിരുന്നുള്ളൂ. എന്നാല്‍ ഈ റൂട്ടിലേക്ക് ഹെലികോപ്റ്റര്‍ യാത്ര തിരഞ്ഞെടുത്തതിനാല്‍ ചെലവ് 6,000 പൗണ്ട് ( 6.21 ലക്ഷം രൂപ ) ആയി ഉയര്‍ന്നെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 730 ദശലക്ഷം പൗണ്ട് ആസ്തിയുള്ള ഋഷി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ബന്ധമില്ലാത്ത ആളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. നിലവില്‍ വിലക്കയറ്റം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പിന്നാലെ ഋഷി വളരെയധികം സമ്മര്‍ദ്ദം അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ഒട്ടേറെ മീറ്റിംഗുകളില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് ഋഷി ഹെലികോപ്റ്റര്‍ യാത്ര തിരഞ്ഞെടുത്തതെന്ന് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളില്‍ തന്റെ മണ്ഡലമായ നോര്‍ത്ത് യോക്ക്‌ഷെയറിലേക്ക് ഋഷി നിരവധി ഹെലികോപ്റ്റര്‍ യാത്രകള്‍ നടത്തിയിരുന്നെങ്കിലും സ്വകാര്യ പണമാണ് അതിനായി ചെലവഴിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here