കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷ നടത്താനൊരുങ്ങി കേരള സർവകലാശാല. അവസാന വർഷ പി.ജി പ്രാക്ടിക്കൽ പരീക്ഷ അടുത്ത മാസം 5 ന് ആരംഭിക്കും. വിദ്യാർത്ഥികളിൽ പലരും താമസിക്കുന്നത് കണ്ടെയ്ന്‍മെന്‍റ് സോണുകളിലാണ്. മതിയായ പ്രാക്ടിക്കൽ ക്ലാസ് ലഭിച്ചിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
കീം പരീക്ഷ ഉദാഹരണമായി മുന്നിൽ നിന്നിട്ടും പാഠമുൾക്കൊള്ളാൻ കേരള സർവകലാശാല തയ്യാറല്ല. അവസാന വർഷ പി.ജി. പ്രാക്ടിക്കൽ പരീക്ഷ ആഗസ്ത് 5 ന് നടത്താനാണ് തീരുമാനം. കോവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷക്കെത്തുമെന്ന ചോദ്യമാണ് ഉയരുന്നത്.
മാസങ്ങളായി കോളേജുകൾ അടഞ്ഞു കിടക്കുകയാണ്. മതിയായ ക്ലാസുകൾ പോലും ലഭിക്കാതെയാണ് വിദ്യാർത്ഥികൾ പരീക്ഷക്ക് പങ്കെടുക്കേണ്ടത്. ഇതിന് ശേഷമുള്ള വൈവ ഓൺ ലൈനായി നടത്തും. അതത് പ്രദേശത്തെ സാഹചര്യം നോക്കി പരീക്ഷ നടത്താൻ പരീക്ഷാ കൺട്രോളർ, ബോർഡ് ചെയർമാന്‍മാര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.