കൊച്ചി: വിഖ്യാത ഭാരതീയ ആധ്യാത്മിക പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും സിഎസ്ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ തൃപ്പൂണിത്തുറ ലായം റോഡ് ശ്രീ നിവാസിൽ ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ11ന് മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിൽ നടക്കും. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ അന്ത്യം സംഭവിച്ചു.
തൃപ്പൂണിത്തുറ കുഴുപ്പിള്ളി നാരായണന്‍ എബ്രാന്തിരി-സത്യഭാമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ഭാര്യ: പരേതയായ രുഗ്മണി. മക്കള്‍: ഹരീഷ്( ഐടി, ബെംഗളൂരു), ഹേമ. മരുമകന്‍: ആനന്ദ്. സഹോദരങ്ങള്‍: എന്‍ ശ്രീനിവാസന്‍, എന്‍ വാസുദേവന്‍, എന്‍ ബാലചന്ദ്രന്‍, എന്‍ രാജഗോപാല്‍, വനജ ശ്രീനിവാസന്‍.
ശാസ്ത്രത്തെയും ആത്മീയതയെയും യുക്തിഭദ്രമായി കോര്‍ത്തിണക്കിയതിലൂടെയാണ് അദ്ദേഹം ദേശീയ അന്താരാഷ്ട്ര ശ്രദ്ധ കവര്‍ന്നത്.