സംസ്ഥാന പാത വികസനം: വകയാറില്‍ റോഡ് ഉയര്‍ത്തി പണിയും

0
59

കോന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി വകയാര്‍ കോട്ടയം ജംഗ്ഷന്‍ മുതല്‍ സാറ്റ് ടവര്‍ വരെയുള്ള ഭാഗങ്ങളിലെ റോഡ് ഉയര്‍ത്തുന്ന പണികള്‍ പുരോഗമിക്കുന്നു.

മഴക്കാലത്ത് റോഡില്‍ വെള്ളം കയറുന്നതു മൂലമാണ് ഇവിടെ റോഡ് ഉയര്‍ത്തുന്നത്. ചെറിയ മഴ പെയ്താല്‍ പോലും റോഡിലേക്ക് വെള്ളം കയറുന്ന ഭാഗമാണ് വകയാര്‍ ചന്തക്ക് സമീപമുള്ള കരിക്കുടുക്ക. ഇവിടെ റോഡരികിലെ തോട്ടില്‍ നിന്നാണ് വെള്ളം റോഡിലേക്ക് കയറുന്നത്. രണ്ടു വര്‍ഷം മുന്‍പ് മഴക്കാലത്ത് കോട്ടയം ജംഗ്ഷന്‍ മുതല്‍ സാറ്റ് ടവര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. സംസ്ഥാന പാതയുടെ കോന്നി മുതല്‍ പത്തനാപുരം വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലേക്ക്‌ കടക്കുകയാണ്. ചെറുപാലങ്ങളുമുള്ള സ്ഥലങ്ങളില്‍ പണികള്‍ പുരോഗമിക്കുന്നുണ്ട്. കോന്നി മാരൂര്‍പാലം , വകയാര്‍ കരിക്കുടുക്ക, കൂടല്‍ വലിയ തോട്ടിലെ പാലം എന്നിവിടങ്ങളിലാണ് ചെറിയ പാലങ്ങളുടെ പണികള്‍ നടക്കുന്നത്. പാലങ്ങളുടെ പണികള്‍ നടക്കുന്ന ഭാഗങ്ങള്‍ ഒഴിച്ചുള്ള റോഡിലൂടെ ബുദ്ധിമുട്ടില്ലാതെ ഇപ്പോള്‍ റോഡിലൂടെ യാത്ര ചെയ്യാം. ടാര്‍ റോഡിനുവശവും കോണ്‍ക്രീറ്റ് കട്ടകള്‍ പാകി നിരപ്പാക്കി. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മതിലുകള്‍ പൊളിച്ചു നീക്കിയ സ്ഥലങ്ങളില്‍ മതില്‍ പുനര്‍ നിര്‍മ്മിച്ചുനല്‍കി. സംസ്ഥാന പാതയില്‍ അവസാനിക്കുന്ന ഗ്രാമീണ റോഡുകള്‍ക്കും ഇടവഴികള്‍ക്കും നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടായ തകരാറുകളും പരിഹരിച്ച്‌ ഗതാഗത യോഗ്യമാക്കുകയാണ്.

ആള്‍ത്തിരക്കേറിയ പ്രധാന കവലകളിലും സ്‌കൂളും കോളേജുമുള്ള ഭാഗങ്ങളിലും കമ്ബിവേലി സ്ഥാപിച്ച്‌ സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്. കലഞ്ഞൂര്‍ ഐ.എച്ച്‌.ആര്‍.ഡി കോളേജ്, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,കൂടല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും വേലികള്‍ സ്ഥാപിച്ചു.കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി കടന്നുപോകാനും കുട്ടികള്‍ കൂട്ടത്തോടെ റോഡിലേക്കിറങ്ങാതിരിക്കാനും റോഡിന്റെ വശങ്ങളില്‍ കമ്ബിവേലി സ്ഥാപിച്ചത് ഏറെ സൗകര്യമായെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.വേനല്‍ കടുത്തതോടെ റോഡില്‍ പലയിടത്തും പൊടി ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. പ്രധാന പണികള്‍ നടക്കുന്ന ഭാഗങ്ങളില്‍ നിര്‍മ്മാണ കമ്ബനി പൊടി ശല്യം ഒഴിവാക്കാനായി വെള്ളം തളിക്കുന്നുണ്ട്. ഗ്രാമീണ റോഡുകളുടേയും ഇടവഴികളുടേയും തകരാര്‍ പരിഹരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here