മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ. വ്യത്യസ്തമായ ചിന്താഗതിയെ ഉൾക്കൊള്ളാൻ നമ്മുടെ സമൂഹം വളർന്നിട്ടില്ല. പൊതുബോധം എന്താണോ ആവശ്യപ്പെടുന്നത് അതിനെ മുൻനിർത്തിക്കൊണ്ട് വിധി പറയാനാണ് നിയമം പോലും ശ്രമിക്കുന്നതെന്ന് രഹ്നാ ഫാത്തിമ കുറ്റപ്പെടുത്തി. ഹർജി തള്ളിയത് നിരാശാജനകമാണെന്നും സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും രഹ്ന കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് ഹൈക്കോടതി രഹ്ന ഫാത്തിമയുടെ ഹർജി തള്ളിയത്. മക്കളുടെ മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതാണ് രഹ്നയ്‌ക്കെതിരായ കേസ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പോക്‌സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അഭിഭാഷകനായ രഞ്ജിത്ത് മാരാർ തന്നെ രഹ്നാ ഫാത്തിമയ്ക്ക് വേണ്ടി ഹാജരാകും.