‘സഫേമ’ നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടല്‍; സ്വപ്ന സുരേഷ് ഹൈകോടതിയില്‍

0
63

കൊച്ചി: കള്ളക്കടത്തുകാരുടെയും വിദേശനാണ്യ തട്ടിപ്പുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന പ്രത്യേക നിയമമായ ‘സഫേമ’ പ്രകാരം തന്‍റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈകോടതിയില്‍.

തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ സ്വപ്നയുടെ പേരിലുള്ള ഒമ്ബതുസെന്‍റ് ഭൂമി കണ്ടുകെട്ടാന്‍ 2022 നവംബര്‍ 22, 25 തീയതികളില്‍ നോട്ടീസ് ലഭിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി.ഭൂമി അമ്മയില്‍നിന്നാണ് ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിലയാധാരമാണ് നടത്തിയതെന്നും സ്വപ്നയുടെ ഹര്‍ജിയില്‍ പറയുന്നു.

26.14 ലക്ഷം രൂപയാണ് രേഖകളില്‍ കാണിച്ചിട്ടുള്ളത്. ഈ തുക സ്വര്‍ണക്കടത്തിലൂടെ സമ്ബാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതര്‍ സ്വത്തു കണ്ടുകെട്ടാനൊരുങ്ങുന്നത്. കള്ളക്കടത്തുകാരെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ കഴിയുന്ന കൊഫേപോസ നിയമപ്രകാരം 2020 ഒക്ടോബര്‍ ഒമ്ബതിന് തന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയും കൊേഫപോസ ബോര്‍ഡ് ഇത് ശരിവെക്കുകയും ചെയ്തെങ്കിലും 2021 ഒക്ടോബര്‍ എട്ടിന് ഹൈകോടതി ഈ ഉത്തരവ് റദ്ദാക്കിയതാണെന്ന് സ്വപ്നയുടെ ഹര്‍ജിയില്‍ പറയുന്നു.

സഫേമ നിയമം?

പ്രതികള്‍ കള്ളക്കടത്ത്‌ ആരംഭിച്ചതുമുതല്‍ പിടിക്കപ്പെടുന്നതുവരെ ഇവരുടെ അടുത്ത ബന്ധുക്കള്‍ സ്വന്തമാക്കിയ സ്വത്തുവകകള്‍ വരെ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്നതാണ് സഫേമ നിയമം. ഭാര്യ, ഭര്‍ത്താവ്‌, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം.

LEAVE A REPLY

Please enter your comment!
Please enter your name here