കൊച്ചി: സംസ്ഥാനത്ത് കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ ഒരുവർഷമായി വിറ്റഴിയാതെ കിടക്കുന്ന അഞ്ചുലക്ഷത്തിലേറെ രൂപയുടെ കേക്കുകൾ കുഴിച്ചുമൂടുന്നു. ടെൻഡറെടുത്ത കമ്പനി വിറ്റഴിയാത്ത കേക്കുകൾ യഥാസമയം തിരിച്ചെടുക്കാതായതോടെയാണ് ഗോഡൗണുകളിൽ കേക്കുകൾ കെട്ടിക്കിടന്നത്. കാലവധി കഴിഞ്ഞതോടെ ഇത് വിറ്റഴിക്കാനും പറ്റിയില്ല. ഇതിൽ നിന്നും ‘പാഠം പഠിച്ച’ കൺസ്യൂമർ ഫെഡ്, ഈ ക്രിസ്മസിന് കേന്ദ്രീകൃതമായി ടെൻഡർ വിളിച്ച് കേക്കുകൾ മേഖലാ കേന്ദ്രങ്ങളിലേക്ക് നൽകുന്ന പരിപാടി നിർത്തി. പകരം മേഖലാ കേന്ദ്രങ്ങളോട് സ്വന്തമായി കേക്ക് സംഭരിച്ച് വിൽപ്പന നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.
2021-ൽ തൊടുപുഴ ആസ്ഥാനമായ കമ്പനിക്കായിരുന്നു ടെൻഡർ. ഇത് പ്രശസ്തമായ ബ്രാൻഡല്ലെന്ന് അന്ന് ആക്ഷേപം വന്നിരുന്നു.