കണ്ണൂർ• സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായുള്ള പ്രിയാ വർഗീസിന്റെ നിയമന കാര്യത്തിൽ തീരുമാനം എടുക്കാൻ വിഷയം സ്ക്രൂട്‌നി കമ്മിറ്റിക്ക് വിട്ടു. സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണു തീരുമാനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യതകൾ സ്ക്രൂട്നി കമ്മിറ്റി വീണ്ടും പരിശോധിക്കും.
പ്രിയയുടെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അസോഷ്യേറ്റ് പ്രഫസറാകാൻ പ്രിയയ്ക്കു യോഗ്യതയില്ലെന്നും ഹൈക്കോടതി കണ്ടെത്തി. പ്രിയയ്ക്കു യോഗ്യതയില്ലെന്നു ഈ പരിശോധനയിൽ തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയ്ക്കു ജോലി ലഭിക്കും.