രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിൽ അനിശ്ചിതത്വം തുടരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചെന്നാരോപിച്ച് കേന്ദ്രമന്ത്രിയുടേതെന്ന പേരില്‍ കോൺഗ്രസ് പുറത്തു വിട്ട വിവാദ ഫോൺ സംഭാഷണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. രാജസ്ഥാൻ ചീഫ് സെക്രട്ടറിയിൽ നിന്നാണ് റിപ്പോർട്ട് തേടിയത്.
എന്നാല്‍ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ നിലപാട്. കുതിരക്കച്ചവടത്തിന് കൂടുതൽ തെളിവുകൾ ഉണ്ടെന്നാണ് കോൺഗ്രസിന്റെ വാദം. വിശ്വാസ വോട്ടെടുപ്പ് ഉണ്ടായാൽ വിട്ടുനിൽക്കുമെന്നു വ്യക്തമാക്കിയിരുന്ന ഭാരതീയ ട്രൈബൽ പാർട്ടി നിലപാട് മാറ്റി. അശോക് ഗെഹ്‌ലോട്ടിനു പിന്തുണ നൽകാൻ രണ്ട് എംഎൽഎമാരോടും പാർട്ടി നിർദേശിച്ചു.