ന്യൂഡല്‍ഹി: നാല്‍പ്പത്തിയഞ്ചാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലക്നൗവിൽ ചേരും. ഇന്നത്തെ യോഗത്തിൽ പെട്രോളും, ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണോ എന്നത് പ്രധാന ചര്‍ച്ചയായേക്കും. കൗണ്‍സില്‍ ഇക്കാര്യം പരിശോധിക്കുന്നത് കേരള ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് . രാവിലെ 11 മണിക്കാണ് യോഗം ആരംഭിക്കുന്നത്.
പഞ്ചാബ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു. വെളിച്ചെണ്ണയുടെ ജിഎസ്ടി ഉയര്‍ത്തുന്നതും യോഗം പരിഗണിച്ചേക്കും. ഇതില്‍ കേരളം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും പ്രതിനിധികളാണ് കൗണ്‍സിലില്‍ അംഗമായിട്ടുള്ളത്. കേരളത്തില്‍ നിന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ യോഗത്തില്‍ പങ്കെടുക്കും.