ടെസ്റ്റ് കിറ്റുകള്‍ ഇല്ല; തിരുവനന്തപുരത്ത് ആന്റിജന്‍ പരിശോധന കുറച്ചു

0
102

തിരുവനന്തപുരത്ത് സമൂഹവ്യാപനമുണ്ടെന്ന് വ്യക്തമായിട്ടും പെട്ടെന്ന് ഫലമറിയുന്ന ആന്റിജന്‍ പരിശോധന കുറച്ചു. തീരമേഖല പൂര്‍ണമായും അടച്ചു. നഗര പരിധിയില്‍ രോഗബാധിതരാകുന്നവരുടെ എണ്ണമുയര്‍ന്നതോടെ കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി

സമ്പര്‍ക്ക വ്യാപനം രൂക്ഷമായി തുടരുകയാണ് തലസ്ഥാന ജില്ലയില്‍. ഇന്നലെ 173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 7 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. എന്നാല്‍ തീരമേഖലകളില്‍ പെട്ടെന്ന് ഫലമറിയുന്ന ആന്റിജന്‍ പരിശോധനയുടെ എണ്ണം കുറഞ്ഞു. സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിള മേഖല ഉള്‍പ്പെടുന്ന കരകുളം പഞ്ചായത്തില്‍ ഇന്നലെ ആകെ അമ്പത് പേരിലാണ് ആന്റിജന്‍ പരിശോധിച്ചത്. ഇതില്‍ പുതിയതുറയിലെ 19 പേര്‍ക്കുള്‍പ്പെട 25 പേര്‍ക്ക് പോസിറ്റീവാണ്.

ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ 1000 ല്‍ താഴെ മാത്രമേ സ്റ്റോക്ക് ഉള്ളുവെന്നാണ് വിവരം. രോഗബാധിതരെ മുഴുവന്‍ എത്രയും വേഗം കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കിയാല്‍ മാത്രമേ രോഗപകര്‍ച്ച തടയാനാകൂ. മാത്രമല്ല വീടുകളില്‍ കഴിയുന്ന പ്രായമായവര്‍, അസുഖ ബാധിതരായവര്‍ തുടങ്ങിയ പെട്ടെന്ന് കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുളളവരെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. എന്നാല്‍ ആയിരത്തില്‍ താഴെ ടെസ്റ്റ് കിററുകള്‍ മാത്രമേ സ്റ്റോക്കുളളുവെന്നാണ് വിവരം.

തിരുവനന്തപുരം തീരമേഖലയില്‍ അര്‍ധരാത്രി മുതല്‍ പത്തുദിവസത്തേക്ക് സമ്പൂര്‍ണലോക്ഡൗണ്‍ നിലവില്‍ വന്നു. പട്ടം , പേട്ട, ഈസ്റ്റ് ഫോർട്ട്, ഉൾപ്പെടെ നഗര മേഖലകളിലും കൂടുതൽ രോഗബാധിതരുണ്ടാകുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേയ്ക്കുകൂടി തുടരും. മെഡിക്കൽ കോളജജ് സൂപ്പർ സ്പെഷൽറ്റിയിലെ കോവിഡ് സ്‌ഥികരിച്ച രോഗിയെ ചികിൽസിച്ച ന്യൂറോ ,ഗ്യാസ്ട്രോ, നെഫ്രോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ നിരീക്ഷണത്തിലായി.

LEAVE A REPLY

Please enter your comment!
Please enter your name here