ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിച്ചാവാന്‍ ബിജെപിയില്‍ തീരുമാനം.

0
67

ദില്ലി: ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിച്ചാവാന്‍ ബിജെപിയില്‍ തീരുമാനം. ഇത്തവണ ഉയര്‍ത്തി കാണിക്കാന്‍ യാതൊരു നേട്ടവുമില്ലെന്നാണ് വിലയിരുത്തല്‍. വന്ദേ ഗുജറാത്ത് വികാസ് യാത്ര മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളൊന്നും ഇതില്‍ കാണിക്കാനില്ല.

പകരം 2001 മുതല്‍ 2014 വരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തിയ വികസനങ്ങളാണ് ബിജെപി ഉയര്‍ത്തി കാണിക്കുന്നത്. മുമ്പുള്ള ഒരു മുഖ്യമന്ത്രിയുടെ പേരുകള്‍ ഈ ക്യാമ്പയിനിലുണ്ടാവില്ല. ആകെ ഭൂപേന്ദ്ര പട്ടേല്‍ മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. മോദിയുടെ ബ്രാന്‍ഡ് മൂല്യമാണ് ഇത്തവണ ബിജെപിയുടെ മൂലധനം.

ബിജെപിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതും മോദിയുടെ മാത്രം മികവിലായിരുന്നു. കോണ്‍ഗ്രസ് വന്‍ തരംഗമായി മുന്നേറുന്ന ഘട്ടത്തില്‍ അവസാന ലാപ്പിലാണ് പ്രചാരണത്തിനായി മോദിയെത്തിയത്. 99 സീറ്റിലേക്കാണ് പിന്നീട് ബിജെപി മോദി നയിച്ചത്.

ആ പ്രചാരണം ഇല്ലെങ്കില്‍ ബിജെപി തകര്‍ന്ന് തരിപ്പണമാവുമായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയില്‍ കേശുഭായ് പട്ടേലിന്റെ ചിത്രങ്ങളോ, ആനന്ദിബെന്‍ പട്ടേലിന്റെയോ വിജയ് രൂപാണിയുടെയോ ഭരണ നേട്ടങ്ങളോ ഇല്ല. ഇവരെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുകയാണ്. അടുത്തിടെയാണ് ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് രൂപാണി പടിയിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here