ജോലിക്കിടെ കുഴഞ്ഞുവീണ മാദ്ധ്യമ ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്ര ധനകാര്യസഹമന്ത്രി .ഡോ. ഭഗവത് കൃഷ്ണറാവു കരാട്……………..
ഡല്‍ഹി താജ് മാന്‍സിങില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മാദ്ധ്യമ ഫോട്ടോഗ്രാഫര്‍ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ട ഡോ ഭഗവത് കൃഷ്ണറാവു ഉടന്‍ ഓടിയെത്തി. പള്‍സ് കുറഞ്ഞതാണെന്ന് മനസിലാക്കി കാലുകളില്‍ അമര്‍ത്തി പള്‍സ് നിരക്ക് വര്‍ധിപ്പിക്കാന്‍ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. അല്‍പനേരത്തിന് ശേഷം പള്‍സ് നിരക്ക് സാധാരണ നിലയിലെത്തി. അയാളുടെ ഗ്ലൂക്കോസ് നില വര്‍ധിപ്പിക്കുന്നതിനായി ഉടനെ മധുരവും നല്‍കി.നേരത്തെയും വിമാനയാത്രയ്‌ക്കിടെ നിര്‍ണായക ഘട്ടത്തില്‍ മന്ത്രി സഹയാത്രികന് തുണയായിരുന്നു. വിമാനം പുറപ്പെട്ട് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യാത്രക്കാരനാണ് മന്ത്രി മെഡിക്കല്‍ സഹായം നല്‍കിയിരുന്നു . യാത്രക്കാരന്റെ ബുദ്ധിമുട്ട് മനസിലായ വിമാനജീവനക്കാര്‍ യാത്രക്കാരില്‍ ഡോക്ടര്‍മാരുണ്ടോയെന്ന് തിരഞ്ഞപ്പോൾ മന്ത്രി യാത്രക്കാരന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു.’സ്വന്തം ഹൃദയത്തില്‍ എന്നുമൊരു ഡോക്ടറാണ്’ റാവു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ അന്നു വിശേഷിപ്പിച്ചത്.മഹാരാഷ്‌ട്രയില്‍ നിന്നുള്ള രാജ്യ സഭാ എംപിയാണ് ഡോ. ഭഗവത് കൃഷ്ണറാവു കരാട്.
2012 ജൂലൈയിലാണ് കേന്ദ്രമന്ത്രിസഭയില്‍ അംഗമായത്. ഔറംഗബാദിലെ മേയറായിരുന്ന കരാടിന് അവിടെ സ്വന്തമായി ഒരു ആശുപത്രിയുമുണ്ട്.