ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഈ മാസം 14 വരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ബുധനാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ആന്ധ്രയിലെ കാക്കിനഡ-വിശാഖപട്ടം തീരത്തുനിന്ന് അസാനി ഗതിമാറി ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തിനും ഒഡീഷാ തീരത്തിനും സമാന്തരമായി നീങ്ങും. ശക്തികുറഞ്ഞ് വ്യാഴാഴ്ചയോടെ ന്യൂനമർദമായി മാറും.
കേരള, കർണാടക തീരങ്ങളിൽ 14-വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആന്ധ്രയിലെ തീരദേശ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെലങ്കാനയിലും ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ മഴയ്ക്കും ഇടിയോട്കൂടി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.