‘തൂശൻ’ എന്ന് പേരിട്ട് വിപണിയിൽ എത്തിച്ചിരിക്കുന്ന ഈ പ്ലേറ്റുകൾ ആഹാരം കഴിച്ചശേഷം വേണമെങ്കിൽ കഴിക്കാം. ഇനി അതല്ലെങ്കിൽ കന്നുകാലികൾക്കോ പന്നികൾക്കോ ഭക്ഷണമായി നൽകാം. ചെടികൾക്ക് വളമാക്കാം. ഉപയോഗം കഴിഞ്ഞ് വെറുതേ വലിച്ചെറിഞ്ഞുകളഞ്ഞാലും ഈ പ്ലേറ്റുകൾ മണ്ണിലലിഞ്ഞോളും.
പ്ലാസ്റ്റിക്കും അതിന്റെ ഉപയോഗവും കണ്ടു മടുത്താണ് വിനയകുമാർ ബാലകൃഷ്ണനും ഭാര്യ ഇന്ദിരയും അതിനൊരു ബദൽ സാധ്യത തേടിയത്. പ്ലാസ്റ്റിക് ഡിസ്പോസിബിൾ പ്ലേറ്റുകൾക്കുള്ള ബദൽ എന്ന ഇരുവരുടേയും അന്വേഷണങ്ങൾ അവസാനിച്ചത് ഗോതമ്പ് തവിടുകൊണ്ട് നിർമിക്കാവുന്ന പ്ലേറ്റുകളിലാണ്. ‘തൂശൻ’ എന്ന് പേരിട്ട് വിപണിയിൽ എത്തിച്ചിരിക്കുന്ന ഈ പ്ലേറ്റുകൾ ആഹാരം കഴിച്ചശേഷം വേണമെങ്കിൽ കഴിക്കാം. ഇനി അതല്ലെങ്കിൽ കന്നുകാലികൾക്കോ പന്നികൾക്കോ ഭക്ഷണമായി നൽകാം. ചെടികൾക്ക് വളമാക്കാം. ഉപയോഗം കഴിഞ്ഞ് വെറുതേ വലിച്ചെറിഞ്ഞുകളഞ്ഞാലും ഈ പ്ലേറ്റുകൾ മണ്ണിലലിഞ്ഞോളും. പ്ലാസ്റ്റിക് പ്ലേറ്റുകൾ സൃഷ്ടിക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക്, 100 ശതമാനം പരിസ്ഥിതി സൗഹാർദപരമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഈ ദമ്പതികൾ.
തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) ആണ് ഗോതമ്പ് തവിടിൽ നിന്ന് പാത്രങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു നൽകിയത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യന്ത്രഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഒന്നര വർഷത്തിനുള്ളിൽ നിർമാണയൂണിറ്റ് പൂർത്തിയാക്കി. പക്ഷേ അന്തിമമായി ഉത്പന്നം വിപണിയിലെത്തിക്കാൻ കുറച്ച് മാസങ്ങൾ കൂടി വേണ്ടി വന്നു. ഇപ്പോൾ പ്രതിദിനം 500ൽ അധികം പ്ലേറ്റുകൾ ഇവർ നിർമിക്കുന്നുണ്ട്. ഡിന്നർ പ്ലേറ്റും സ്നാക് പ്ലേറ്റുമാണ് ഇപ്പോൾ നിർമിക്കുന്നത്. ഇതിനു പുറമേ, അരിപ്പൊടികൊണ്ടുള്ള സ്ട്രോയും കോൺ സ്റ്റാർച്ചും ബയോ ഡീ-ഗ്രേഡബിൾ പ്ലാസ്റ്റിക്കും ചേർത്ത ബാഗുകളും തയ്യാറാക്കുന്നുണ്ട്.