കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിന് എതിരെ എക്സൈസും പോലീസും രംഗത്ത്. ഇതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കി. എം ഡി എം എ പോലുള്ള ലഹരി വസ്തുക്കൾ ആണ് കൂടുതലും ഉപയോഗിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തി.നേരത്തെ നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും ആണ് കുട്ടികൾ ഉപയോഗിച്ചിരുന്നത്. താരതമ്യേന എം ഡി എം എ വീര്യം കൂടിയ ലഹരി വസ്തുക്കൾ ആണ്.
ഇക്കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരെയാണ് പിടികൂടാൻ സാധിച്ചത്. തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ജില്ലയിലെ ജിംനേഷ്യം ഉടമ ഉൾപ്പെടെ വട്ടംകുളം സ്വദേശികളായ മൂന്ന് പേരാണ് പോലീസിന്റെ പിടിയിൽ ആയത്.കക്കിടിപ്പുറം സ്വദേശിയായ യുവാവിനെയും നേരത്തെ ലഹരി വസ്തുക്കളുമായി പൊലീസ് പിടി കൂടിയിരുന്നു എന്നാണ് റിപ്പോർട്ട്. ഗ്രാമീണ മേഖലകളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും കെട്ടിടങ്ങളിലുമാണ് ഇതിന് വേണ്ടി യുവാക്കൾ ഒത്തു കൂടുന്നത്. തുടർന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയും ആണ് പതിവ്. ഇതിന്റെ വലയിൽ അകപ്പെടുന്ന പലരും പിന്നീട് കരകയറാൻ സാധിക്കാത്ത രീതിയിൽ മാറുന്നതും പതിവാണ്. കുറ്റിപ്പാല സ്വദേശിയായ യുവാവ് ജീവൻ ഒടുക്കിയതിന് പിന്നിൽ ലഹരി ഉപയോഗം ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ആണ് സംശയാസ്പദമായ രീതിയിൽ കാണുന്നവരെ പിടികൂടി ചോദ്യം ചെയ്യാൻ അധികൃതർ രംഗത്തെത്തിയത്. രാത്രി നിശ്ചിത സമയം കഴിഞ്ഞ് ഇത്തരത്തിൽ ഒത്തുകൂടുന്ന കുട്ടികളെയും യുവാക്കളെയും കസ്റ്റഡിയിലെടുക്കും. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ കേസ് എടുക്കാനാണ് തീരുമാനം. അല്ലാത്തവരെ രക്ഷിതാക്കളെ വിളിച്ചു വരുത്തി താക്കീത് നൽകി വിടും. നിർദേശം ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. എക്സൈസ് അധികൃതരും നൈറ്റ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
കാറില്‍ മയക്കുമരുന്ന് വില്‍പ്പന;കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍ കടയ്ക്കല്‍: കൊല്ലം കടക്കലില്‍ ലഹരിമരുന്ന് കടത്തുകേസ്സില്‍ രണ്ട് പേര്‍ പിടിയിലായി. മോബൈല്‍ ഫോൺ വഴി ആവശ്യക്കാരെ കണ്ടെത്തുന്നസംഘത്തിന്‍റെ വാഹനവും പൊലീസ് പിടിച്ചെടുത്തു. ചിതറ എസ്ഐയും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. ചിതറയില്‍ വഴിവക്കില്‍ നിര്‍ത്തി ഇട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്യതപ്പോഴാണ് ലഹരി കടത്ത് സംഘത്തിന്‍റെ കള്ളി പുറത്തായത്.
സംശയം തോന്നി പൊലീസ് യുവാക്കള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. മുഹമദ് അസ്ലം സലീം നവാസ് എന്നിവരാണ് പിടിയിലായത്. ബംഗ്ലൂരുവില്‍ നിന്നുമാണ് വില്‍പ്പനയ്ക്കായി ഇവര്‍ കടക്കലില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. മോബൈല്‍ ഫോണിലുടെ ആവശ്യക്കാരെ കണ്ടെത്തിയ ശേഷം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നു പതിവ്.
ഇവരുടെ മോബൈല്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരുടെ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നിരിക്ഷണത്തിലാണ്. കടക്കല്‍ ചിതറ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മയക്കുമരുന്ന് വില്‍പന കൂടിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ കൂടതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.