ഡെൽഹി: കർഷകർ, പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ ആഗോളതലത്തിൽ പിന്തുണ ശക്തമാകുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് അമേരിക്കൻ വിദേശകാര്യ വക്താവ് സബ്രിന സിദ്ധിഖി സമാധാനമായ പരിഹാരം ആവശ്യമാണെന്ന് പറയുന്നു. പ്രതിഷേധങ്ങൾ ഒതുക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്കിനേയും വക്താവ് കാര്യമായി വിമർശിച്ചു.
സബ്രിന സിദ്ധിഖി, കാർഷിക നിയമങ്ങളെ പിന്തുണക്കുന്നു. ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, സ്വകാര്യമേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികൾ സ്വാഗതാർഹമാണെന്നും അവർ പറഞ്ഞു. അതേസമയം സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും, ഇന്ത്യൻ സുപ്രീം കോടതി നിയമങ്ങളിൽ ഇത് പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇൻറർനെറ്റ്, അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ അനിവാര്യമാണെന്നും, ഇതിനെ തടസ്സപ്പെടുത്തരുതെന്നും അവർ വ്യക്തമാക്കി.
ഈ പ്രതികരണത്തിനെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇത്തരക്കാരുടെ പ്രതികണരങ്ങൾക്ക് കൃത്യതയോ, വ്യക്തതയോ ഇല്ലെന്നായിരുന്നു മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ തിരക്കുകൂട്ടുന്നതിനുമുമ്പ്, വസ്തുതകൾ മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും, ഒപ്പം പ്രശ്‌നങ്ങളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാകണമെന്നും മന്ത്രാലയം വ്യക്തമാക്കി.