എംബസിക്കു സമീപത്തെ സ്‌ഫോടനം: ഇറാൻ സ്വദേശികളെ ചോദ്യം ചെയ്‌തു

0
79

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് പാതി കരിഞ്ഞ തുണിയും പ്ലാസ്റ്റിക് കൂടും ലഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തുണ്ടായ സ്‌ഫോടനം സംബന്ധിച്ച് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി)അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച എന്‍ എസ് ജി യുടെ ഒരു സംഘം സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സംഘം സ്ഥലം സന്ദര്‍ശിച്ചത് സ്‌ഫോടകവസ്തു ഏതെന്ന് തിരിച്ചറിയുന്നതിനാണ്.

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് പാതി കരിഞ്ഞ തുണിയും പ്ലാസ്റ്റിക് കൂടും ലഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് വിശദമായ പരിശോധനകള്‍ക്ക് അയച്ചു. ഡല്‍ഹിയിലുള്ള ഏതാനും ചില ഇറാന്‍ സ്വദേശികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ചെയ്തു. രാജ്യത്ത് വിസയുടെ കാലാവധി കഴിഞ്ഞും തങ്ങിയ ചിലരെയും ചോദ്യംചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രയേല്‍ എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുള്‍ കലാം റോഡിലായിരുന്നു, വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സ്‌ഫോടനം നടന്നത്‌. സ്ഫോടനത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പ്രദേശം പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്‌ഫോടകവസ്തു.

ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

Content Highlights: NSG at site of explosion outside Israeli embassy in Delhi

LEAVE A REPLY

Please enter your comment!
Please enter your name here