ഇന്ന് ധനുമാസത്തിലെ തിരുവാതിര. നെടുമംഗല്യത്തിനായി വിവാഹിതകളും ഇഷ്ടമാംഗല്യത്തിനായി കന്യകമാരും ഇന്ന് വ്രതം നോറ്റ് വിവിധ അനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിക്കുന്നു. ഉമാമഹേശ്വര പ്രീതിക്കായാണ് സ്ത്രീകള്‍ ആര്‍ദ്രാവ്രതം നോല്‍ക്കുന്നത്.
ധനുമാസത്തിലെ തിരുവാതിരക്ക് കേരളത്തിലെ ചില സമുദായക്കാർ വ്രതമനുഷ്ഠിക്കുന്നതിനായി തയ്യാറാക്കുന്ന ഭക്ഷണമാണ് തിരുവാതിരപ്പുഴുക്ക്. ചെയ്തു നോക്കിയിട്ടില്ലാത്തവർ ചെയ്തു നോക്കുക. തീർച്ചയായും ഇഷ്ടപെടും. ചില നാടുകളിൽ ഇതിന് എട്ടങ്ങാടി പുഴുക്ക് എന്നും പറയും.
ആവശ്യമുള്ള സാധനങ്ങൾ
കപ്പ 1 (ചെറുത്)
കാച്ചിൽ 150 ഗ്രാം
ചേന 150 ഗ്രാം
ചേമ്പ് 150 ഗ്രാം
മധുരക്കിഴങ്ങ് 1 to 2
കൂർക്ക 8 to 10
മത്തങ്ങ 100 ഗ്രാം
ഏത്തക്ക 1
വൻപയർ 1/2 കപ്പ്
ചേരുവകൾ
തേങ്ങാ ചിരവിയത് 3 / 4 കപ്പ്
ജീരകം 3 / 4 ടീസ്പൂൺ
പച്ചമുളക് എരിവിന് അനുസരിച്ച്
കറി വേപ്പില
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
ഉപ്പ്
പാചകരീതി
കപ്പ ചെറുതായി മുറിച്ചു വേറെ വേവിച്ചെടുക്കാം. വൻപയർ കുതിർത്തു വേറെ വേവിച്ചു വെക്കുക. ബാക്കിയുള്ള എല്ലാ കൂട്ടുകളും തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി മുറിച്ചെടുക്കാം. ശേഷം ഇവയെല്ലാം കൂടി ഒരു കുക്കറിൽ ഉപ്പ്, കുറച്ചു മഞ്ഞൾപ്പൊടി മുളകുപൊടി, ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കണം. ഇതിലേക്ക് കപ്പയും, വേവിച്ച വൻപയറും, അരച്ച കൂട്ടും ചേർത്ത് അരപ്പ് വേവുന്നത് വരെ അടച്ചു വെക്കണം. പുഴുക്ക് നന്നായി കുഴഞ്ഞു ലൂസായിരിക്കണം. കട്ടിയിലാണെങ്കിൽ അല്പം കൂടി വെള്ളം ചേർത്ത് നന്നായി ഇളക്കുക. ശേഷം ഈ രുചിയേറിയ പുഴുക്ക് കഴിക്കാവുന്നതാണ്.