തിരുവനന്തപുരം: കോടതിയുടെ ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയ പോലീസ്‌കാരുടെ മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികൾ പൊള്ളൽ ഏറ്റു പിന്നീട് ആശുപത്രിയിൽ പ്രവേശിക്കുകയും തുടർന്ന് മറിക്കാൻ ഉണ്ടായ സാഹചര്യത്തിൽ അടിയന്തരമായി പോലീസ് ഇടപെടണമെന്ന്
മുഖ്യമന്ത്രിയുടെ നിര്‍ദേശം. തുടർന്ന് രണ്ട് കുട്ടികൾക്കും വീട് വെച്ച് നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. എത്രയുംവേഗം നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി. സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിച്ചു കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ,സംരക്ഷണമടക്കമുള്ളവ ഇനിസര്‍ക്കാര്‍ നോക്കും.കുട്ടികളുടെ അച്ഛൻ രാജന്‍ ഞായറാഴ്ച രാത്രിയും അമ്മ അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി ചെയ്യുകയാണ് . രണ്ടാമത്തെ മകൻ രഞ്ജിത്ത് പ്ലസ്ടു പഠനം കഴിഞ്ഞു വീട്ടില്‍ നില്‍ക്കുകയാണ്. രാജന്റെയും അമ്പിളിയുടെയും മരണത്താൽ ഇവരുടെ ജീവിതം വഴിമുട്ടിയനിലയിലാണ്.