സമരം ചെയ്യുന്നവർ കർഷകരാണെന്ന് തോന്നുന്നില്ല : കേന്ദ്ര മന്ത്രി വി.കെ സിങ്

0
79

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആയിരങ്ങളെ കര്‍ഷകരെ പോലെ തോന്നിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്.

 

‘ഈ ചിത്രങ്ങളില്‍ കാണുന്ന അധികം ആളുകളെയും കര്‍ഷകരായി തോന്നുന്നില്ല. അവര്‍ കര്‍ഷകരുടെ താല്‍പര്യത്തിന് എന്താണ് ചെയ്തത്. കര്‍ഷകര്‍ക്കല്ല മറിച്ച്‌ മറ്റ് ചിലര്‍ക്കാണ് കാര്‍ഷിക നിയമത്തില്‍ കുഴപ്പങ്ങളുള്ളത്. കമീഷന്‍ പറ്റുന്ന പ്രതിപക്ഷമാണ് പ്രതിഷേധങ്ങള്‍ക്ക് പിറകില്‍’ – വി.കെ. സിങ് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

 

ബി.ജെ.പിയുടെ സൈബര്‍ സംഘങ്ങളും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളും ഇത്തരത്തില്‍ പ്രസ്താവനകളുമായി രംഗത്ത് വന്നിരുന്നു.ഖലിസ്ഥാനികളും മാവോയിസ്റ്റുകളുമാണ് കര്‍ഷക സമരങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ പ്രസ്താവന.

 

വി.കെ. സിങ്ങിന്‍െറ പ്രസ്താവനക്കെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു. കര്‍ഷകരാണെന്ന് തെളിയിക്കാന്‍ സമരക്കാര്‍ നിലം കാളപ്പൂട്ട് യന്ത്രവും കലപ്പയും കൊണ്ടു വരണമോയെന്നാണ് ആപ് ചോദിച്ചത്. ഡല്‍ഹിയിയെ കത്തിക്കാന്‍ കുടപിടിക്കുന്നുവെന്ന് ആരോപിച്ച്‌ ആപിനെതിരെയും മാളവ്യ രംഗത്തെത്തിയിരുന്നു. ഹരിയാനയില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ പോലും സമരത്തിനില്ലെന്ന് പറഞ്ഞ ഖട്ടര്‍ സമരത്തെ പിന്തുണക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കൊമ്ബുകോര്‍ക്കുകയും ചെയ്തിരുന്നു.

 

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമാക്കി മാര്‍ച്ച്‌ ചെയ്തത്. എന്നാല്‍ സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് ചെയ്യുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്യുകയാണ് അധികാരികള്‍. ചൊവ്വാഴ്ച വൈകീട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി കര്‍ഷക സംഘടനകള്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here