ഇന്ത്യയെ ആഗോള വിജ്ഞാനത്തിന്റെ ശക്തി സ്രോതസ്സ് ആക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത് : വെങ്കയ്യ നായിഡു

0
81

ഇന്ത്യയെ ആഗോള വിജ്ഞാനത്തിന്റെ ശക്തി സ്രോതസ്സ് ആക്കുകയെന്നതാണ് പുതിയ വിദ്യാഭ്യാസ നയം New Educational policy (NEP) ലക്ഷ്യമിടുന്നതെന്നും,  രാജ്യത്തെ  വിദ്യാഭ്യാസസമ്പ്രദായത്തെ  വിശ്വ ഗുരുവാക്കി (Global Teacher) മാറ്റേണ്ടതിന്റെ  ആവശ്യകതയ്ക്ക് അടിവരയിടുകയാണെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യത്തെ പുരാതന വിദ്യാഭ്യാസ സമ്പ്രദായം സമഗ്രവും,  മികച്ചതുമായ വ്യക്തിത്വങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും,  പ്രകൃതിയോട് ഇണങ്ങി  ജീവിക്കാനും,  എല്ലാവരെയും ബഹുമാനിക്കാനും ആളുകളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.

“നമ്മുടെ  വിദ്യാഭ്യാസ സമ്പ്രദായം,  പ്രായോഗികവും,  പ്രശംസനീയവും,  ജീവിതത്തിൽ  സന്മാർഗ്ഗികവുമായിരുന്നു. വാസ്തവത്തിൽ, വിദ്യാഭ്യാസം നിരന്തരമായ പഠന പ്രക്രിയയായിട്ടാണ് കാണപ്പെടുന്നത്,” നായിഡു പറഞ്ഞു

“പുതിയ വിദ്യാഭ്യാസ നയം അതേ കാഴ്ചപ്പാടാണ് അടിസ്ഥാനമാക്കിയത്. മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തിലും,  ഇന്ത്യയെ ആഗോള വിജ്ഞാന സൂപ്പർ പവർ ആക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം,  ഇന്ത്യയെ വിജ്ഞാനത്തിന്റെയും പുതുമയുടെയും അഭിവൃദ്ധിപ്പെടുത്തുന്ന കേന്ദ്രമാക്കി മാറ്റാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സർവകലാശാലകളേയും പ്രേരിപ്പിച്ചുകൊണ്ട് നായിഡു വിവിധ മേഖലകളിൽ ഗവേഷണങ്ങൾ ഏറ്റെടുക്കാനും,  വ്യവസായങ്ങളുമായും മറ്റ് സമാന സ്ഥാപനങ്ങളുമായും സമന്വയം സ്ഥാപിക്കാനും,  നമ്മുടെ  കാമ്പസുകളെ ആവേശകരമായ കേന്ദ്രങ്ങളാക്കി മാറ്റാനും ഉപദേശിച്ചു.

വലിയ സ്വപ്നം കാണണമെന്ന് പറഞ്ഞ,  അന്തരിച്ച മുൻ രാഷ്ട്രപതി  എ പി ജെ അബ്ദുൾ കലാമിന്റെ ഉപദേശം അനുസ്മരിച്ച ഉപരാഷ്ട്രപതി വിദ്യാർത്ഥികളോട് ജീവിതത്തിൽ ഒരു ലക്ഷ്യം വെക്കാനും, അത് നേടാൻ കഠിനമായി പരിശ്രമിക്കാനും ആവശ്യപ്പെട്ടു.

സർവകലാശാലകൾ, ഐ ഐ ടികൾ, എൻ‌ഐടികൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവരുടെ അദ്ധ്യാപന രീതികൾ പൂർണ്ണമായും പുന:  ക്രമീകരിക്കാനും,  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആവശ്യങ്ങൾക്കനുസൃതമായി അധ്യാപകരെ പുതിയ പ്രബോധന  കഴിവുകൾ ഉപയോഗിച്ച് സജ്ജമാക്കാനുമുള്ള സമയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ മേഖലകളിലെ പ്രധാന ഗവേഷണ പ്രോജക്ടുകൾ തിരിച്ചറിഞ്ഞ് സി‌എസ്‌ആർ (Corporate Social Responsibility) സംരംഭങ്ങൾക്ക് കീഴിൽ ധനസഹായം നൽകണമെന്ന് നായിഡു കോർപ്പറേറ്റ് മേഖലയോട് അഭ്യർത്ഥിച്ചു.

രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും യുവാക്കളാണ് എന്ന കാര്യം ചൂണ്ടിക്കാട്ടി നായിഡു അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഊർജ്ജം പൂർണ്ണമായും ഉപയോഗിക്കാനും,  അവരിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ശരിയായ ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ആവശ്യപ്പെട്ടു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവർക്ക് വിവിധ മേഖലകളിലെ പ്രധാന ഗവേഷണ പ്രോജക്ടുകൾ തിരിച്ചറിഞ്ഞ് സി‌എസ്‌ആർ (Corporate Social Responsibility) സംരംഭങ്ങൾക്ക് കീഴിൽ ധനസഹായം നൽകണമെന്ന് നായിഡു കോർപ്പറേറ്റ് മേഖലയോട് അഭ്യർത്ഥിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ‌ആർ‌എഫ്) പ്രകാരം  മികച്ച  100 എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെയിടയിൽ  സ്ഥാനം നേടിയതിന് എൻ‌ഐ‌ടി അഗർത്തലയെ അദ്ദേഹം പ്രശംസിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here