മദ്യപാനവും, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ഇനി കുറ്റമല്ല : നിയമങ്ങളിൽ ഇളവ് നൽകാനൊരുങ്ങി യു.എ ഇ

0
105

അടിമുടി മാറാനൊരുങ്ങി യു. എ. ഇ; സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി

 

അബുദാബി: യു. എ. ഇ. സിവില്‍, ക്രിമിനല്‍ ശിക്ഷാ നിയമങ്ങള്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമ ഭേദഗദികള്‍ക്ക് അംഗീകാരം നല്‍കി. പ്രവാസികളുടെ വില്‍പ്പത്രം പിന്തുടര്‍ച്ചാവകാശം, സ്ത്രീ സുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്തുന്നത്.

 

പ്രവാസികളുടെ പിന്‍തുടര്‍ച്ച അവകാശവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ പ്രയോജനപ്രദമാണ് സിവില്‍ കോഡില്‍ വരുത്തുന്നമാറ്റങ്ങള്‍ . ഇത് യു. എ. ഇ. യിലെ പ്രവാസികള്‍ക്ക് സ്വത്ത് കൈമാറ്റത്തിലും പിന്തുടര്‍ച്ചാവകാശത്തിലും മാതൃരാജ്യത്തിന്റെ നിയമങ്ങള്‍ പിന്തുടരാം. മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച്‌ അനന്തരാവകാശം കൈമാറാനും പുതിയ നിയമം വ്യവസ്ഥചെയ്യുന്നു. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമമാണ് പാലിക്കേണ്ടത്.

 

1987 ലെ സ്ത്രീ സുരക്ഷാനിയമത്തിലും വ്യത്യാസങ്ങള്‍ വരുത്തിയിച്ചുണ്ട്. ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായാണ് കണക്കാക്കുക. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതുമാണ് പുതിയ നിയമം. ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇനി മുതല്‍ ശിക്ഷാര്‍ഹമല്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, മാനസിക വെല്ലുവിളികള്‍ നേരിയുന്നവര്‍ മുതലായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുമായുള്ള ലൈംഗികബന്ധത്തിന് വധശിക്ഷയാണ്. സ്ത്രീയ്ക്കും പുരുഷനും നിയമം ഒരുപോലെ ബാധകവുമാണ്.

 

നിയമ ഭേദഗതിയിലെ മറ്റൊരു ശ്രദ്ധേയമായ വിഷയം മദ്യപാനവും മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ടതാണ്. 21 വയസ്സിന് താഴെയുള്ളവര്‍ മദ്യം വാങ്ങുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്.

കൂടാതെ ജയില്‍ ശിക്ഷവരെ ലഭിച്ചിരുന്ന കുറ്റമാണ് പൊതു സ്ഥലത്ത് അപമര്യാദയായ് പെരുമാറുക എന്നത്. പുതിയ നിയമപ്രകാരം പൊതു സ്ഥലങ്ങളിലെ വഴക്ക്, ചുംബനം എന്നിവയ്ക്ക് തടവിനു പകരം പിഴ ഈടാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here