ഐ ലീഗ് കിക്കോഫ് ജനുവരി 14 ന്

0
102

കൊല്‍ക്കത്ത: ഹീറോ ഐ-ലീഗിന്റെ 14-ാം സീസണ്‍ അടുത്ത വര്‍ഷം ജനുവരി 9ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) അറിയിച്ചു. ലീഗില്‍ പങ്കെടുക്കുന്ന 11 ടീമുകളും ഷെഡ്യൂള്‍ അനുസരിച്ച്‌ ആദ്യ മത്സരത്തിന് 14 ദിവസം മുമ്ബ് പ്രത്യേക ബയോ സെക്യൂര്‍ ബബിള്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണം. ലീഗിന്റെ സമയക്രമം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും എഐഎഫ്‌എഫ് അറിയിച്ചു.

 

കോവിഡ് -19 കാരണം, ലീഗിന്റെ മുന്‍ സീസണ്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാരും ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും (ഐ.എഫ്.എ) എ.ഐ.എഫ്.എഫുമായി സഹകരിച്ച്‌ ഐലീഗ് യോഗ്യതാ മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഒക്ടോബറിലായിരുന്നു ഇത്.

 

യോഗ്യതാ മത്സരങ്ങള്‍ ഒരു കുഴപ്പവുമില്ലാതെ നടത്തുന്നതിന് “നിരുപാധികമായ പിന്തുണ” നല്‍കിയതിന് ലീഗുമായി സഹകരിച്ചവര്‍ക്ക് ഐ ലീഗ് സിഇഒ സുനന്ദോ ധര്‍ പ്രശംസയറിയിച്ചു.

 

“ഈ വര്‍ഷം ഹീറോ ഐ-ലീഗ് യോഗ്യതാ മത്സരങ്ങള്‍ നടത്തുന്നതിന് നിരുപാധികമായ പിന്തുണ നല്‍കിയതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും ഐ‌എഫ്‌എയ്ക്കും നന്ദി പറയാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. അവരുടെ പിന്തുണയില്ലാതെ, ടൂര്‍ണമെന്റ് സുഗമമായി നടത്തുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു.

 

“ഹീറോ ഐ-ലീഗിന്റെ അടുത്ത പതിപ്പിനായുള്ള ഒരു സ്റ്റേജ് റിഹേഴ്സലായിരുന്നു ഹീറോ ഐ-ലീഗ് യോഗ്യതാ മത്സരങ്ങള്‍, കാരണം ഇത് എല്ലാ തരത്തിലും വെല്ലുവിളി നിറഞ്ഞതും ദൈര്‍ഘ്യമേറിയതുമായ ടൂര്‍ണമെന്റായിരിക്കും.

 

“ഞങ്ങള്‍ അവരുമായി കൈകോര്‍ത്ത് അത് മികച്ച വിജയമാക്കും, അത് വിജയകരമായി നടക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,” ധര്‍ പറഞ്ഞു.

 

രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുന്നതിന് മുന്‍പായി 11 ടീമുകളും ലീഗിന്റെ ആദ്യ ഘട്ടത്തില്‍ ഒരു തവണ പരസ്പരം ഏറ്റുമുട്ടും.

 

പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന ആറ് ടീമുകള്‍ പിന്നീട് പരസ്പരം എല്ലാ ടീമുകളുമായി ഏറ്റുമുട്ടും. മറ്റ് അഞ്ച് ടീമുകള്‍ പരസ്പരം വണ്‍ ലെഗ് ലീഗ് ഫോര്‍മാറ്റില്‍ കളിക്കും.

 

പരമാവധി പോയിന്റുള്ള ടീം (എല്ലാ പതിനഞ്ച് മത്സരങ്ങളില്‍ നിന്നും ശേഖരിച്ച ക്യുമുലേറ്റീവ് പോയിന്റുകള്‍) 2020-21 ലെ ഐ-ലീഗിലെ വിജയിയാകും.

 

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ സ്റ്റേഡിയത്തിനുള്ളില്‍ കാണികളെ അനുവദിക്കില്ല. മത്സരങ്ങള്‍ 1 സ്‌പോര്‍ട്‌സില്‍ തത്സമയം സംപ്രേഷണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here