സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളോ?

0
94

സ്വര്‍ണ്ണക്കടത്ത് കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത് എന്‍.ഐ.എ കൊച്ചി യൂണിറ്റിന്‍റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ സംഭവം വളരെ ഗൗരവപരമായാണ് കേന്ദ്രം വീക്ഷിക്കുന്നത്. സ്വര്‍ണ്ണം കടത്ത് കേസ്സിനെ നിസ്സാരമായി കാണുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് ഏറ്റ അടിയാണ് കേന്ദ്രം എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ചത് വഴി ഉണ്ടായത്. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് രാജ്യാന്തര ബന്ധങ്ങളും ദേശവിരുദ്ധ ലക്ഷ്യങ്ങളും സംശയിക്കുന്നതിനാല്‍ എന്‍.ഐ.എക്ക് അന്വേഷിക്കാവുന്നതാണെന്ന അഭിപ്രായമാണ് കൊച്ചി യൂണിറ്റ് കൈമാറിയത്.
എന്‍.ഐ.എ കൊച്ചി യൂണിറ്റിന്‍റെ റിപ്പോര്‍ട്ടിലെ ചില വിശദാംശങ്ങളിലും കേസുമായി ബന്ധപ്പെട്ട വകുപ്പുകളിലും അവ്യക്തതയുള്ളതിനാല്‍ അവ തിരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ അന്വേഷണം വിദേശത്തേക്ക് നീട്ടാനും എന്‍.ഐ.എക്ക് ഉദ്ദേശ്യമുണ്ട്. അന്വേഷണത്തിന്‍റെ പൂര്‍ണ്ണ ചുമതല ഇപ്പോള്‍ കൊച്ചി യൂണിറ്റിനാണ്. ആരെവേണമെങ്കിലും സ്ഥാനം നോല്‍ക്കാതെ ചോദ്യം ചെയ്യാനുള്ള അധികാരം ഇപ്പോള്‍ തന്നെ എന്‍.ഐ.എക്ക് ഉണ്ട്. കൂടാതെ റയ്ഡ് നടത്താനും രേഖകള്‍ പിടിച്ചെടുക്കാനുമുള്ള അധികാരവും ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയമുള്ളതുകൊണ്ടാണ് സംസ്ഥാന പോലീസിന്‍റെ സഹായം ഏജന്‍സി തേടാത്തതെന്ന് വിവിധ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here